E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ജീന രക്ഷിച്ച ആലപ്പുഴക്കാരിയുടെ കഥ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rape
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രണ്ട് വർഷം മുൻപാണ് സംഭവം. നാടകാഭിനയവും സാമൂഹിക സാംസ്കാരിക പ്രവർത്തനവുമായി അജ്മാനിൽ കഴിയുകയായിരുന്ന ജീനാ രാജീവിന് ആലപ്പുഴയിൽ നിന്ന് ഒരു ടെലിഫോൺ കോൾ വന്നത്. അജ്മാനിൽ തങ്ങളുടെ ബന്ധുവായ യുവതി പെൺവാണിഭ കേന്ദ്രത്തിൽ കുടുങ്ങിയിരിക്കുകയാണെന്നും രക്ഷപ്പെടുത്തണമെന്നും മറുതലയ്ക്കൽ നിന്ന് നിരാലംബയായ ഒരു സ്ത്രീയുടെ വിതുമ്പലോടെയുള്ള അപേക്ഷ. ആദ്യമായിട്ടാണ് ജീനയ്ക്ക് ഇത്തരമൊരു പ്രശ്നത്തിൽ ഇടപെടേണ്ടി വന്നത്. ഉടൻ തന്നെ ദുബായ് ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടു. ഇന്ന് വ്യാഴാഴ്ചയാണെന്നും വെള്ളി, ശനി അവധി കഴിഞ്ഞ് ഞായറാഴ്ച ഇടപെടാമെന്നുമായിരുന്നു അവരുടെ മറുപടി. മാത്രമല്ല, വിശദവിവരം വച്ച് ഇ–മെയിൽ അയക്കാനും നിർദേശിച്ചു. എന്നാൽ, അടിയന്തരമായി ഇടപെടേണ്ട ഒരു കേസ് ഇത്തരത്തിൽ മാറ്റവയ്ക്കുന്നത് ശരിയല്ലല്ലോ എന്ന് പറഞ്ഞപ്പോൾ കോൺസുലേറ്റ് അധികൃതർ ഫോൺ കട്ട് ചെയ്യുകയായിരുന്നു. പിന്നീട്, ഭർത്താവിനോടും മറ്റും ആലോചിച്ച ശേഷം, ഒരു നല്ല കാര്യത്തിനല്ലേ, ദൈവം തുണയുണ്ടാകും എന്ന് ചിന്തിച്ച് ഇടപെടാൻ തന്നെ തീരുമാനിച്ചു. 

അജ്മാനിലെ ഒരു ഡോക്ടറുടെ വീട്ടിൽ ജോലിക്കെന്ന് പറഞ്ഞായിരുന്നു യുവതിയെ ആലപ്പുഴയിൽ നിന്ന് കൊണ്ടുവന്നത്. ഇപ്പോൾ തൃശൂർകാരിയായ മധ്യവയ്സ്കയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ മാറ്റിപ്പാർപ്പിച്ച് അനാശാസ്യത്തിന് പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ യുവതി ഇതുവരെ വഴങ്ങിയിട്ടില്ല. തനിക്ക് നാട്ടിലേയ്ക്ക് പോകണമെന്ന് വാശി പിടിച്ചപ്പോൾ, രണ്ട് ലക്ഷം രൂപ തന്നാൽ പോകാമെന്നായിരുന്നു നടത്തിപ്പുകാരിയുടെ മറുപടി. 

ജീന ആലപ്പുഴയിൽ നിന്ന് ലഭിച്ച അജ്മാനിലെ ടെലിഫോൺ നമ്പരിലേയ്ക്ക് വിളിച്ചപ്പോൾ നടത്തിപ്പുകാരി തന്നെയായിരുന്നു ഫോൺ എടുത്തത്. ഏതു രീതിയിലാണ് പ്രശ്നത്തിൽ ഇടപെടേണ്ടതെന്ന് അറിയാതെയായിരുന്നു ഫോൺ വിളിച്ചതെങ്കിലും, പെട്ടെന്ന് ദൈവം ഒരു ബുദ്ധി തോന്നിപ്പിച്ചതായി ജീന പറയുന്നു:

അജ്മാനിൽ താമസിക്കുന്ന വീട്ടമ്മയാണ് ഞാൻ. എനിക്ക് തീരെ സുഖമില്ല. പരസഹായമില്ലാതെ ഒന്നിനും സാധിക്കുന്നില്ല. ഒരു വീട്ടുജോലിക്കാരിയെ അത്യാവശ്യമാണ്. നിങ്ങളുടെ അടുത്ത് വീട്ടുജോലിക്കാരിയായ ഒരു യുവതി ഉണ്ടെന്ന് കേട്ടു. കൈമാറാൻ താത്പര്യമുണ്ടോ എന്നറിയാൻ വിളിച്ചതാണ്. 

എന്നാൽ, ഇതിന് വ്യക്തമായ മറുപടി നടത്തിപ്പുകാരി പറഞ്ഞില്ല. പൊലീസ് നിർദേശപ്രകാരം ആരെങ്കിലും കുടുക്കാൻ വേണ്ടി വിളിച്ചതാണോ എന്ന് അവർ സംശയിച്ചിരിക്കണം. അവർ വലിയ താത്പര്യം കാട്ടാതെ ഫോൺ കട്ട് ചെയ്തു. എന്നാൽ ഞാൻ വീണ്ടും വിളിച്ച് അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു. ദയവു ചെയ്തു യുവതിയെ എനിക്ക് തരൂ. അവർക്ക് വലിയ പ്രയാസമൊന്നുമുണ്ടാകില്ല. ഞാനെൻ്റെ മോളെ പോലെ നോക്കിക്കൊള്ളാം. വലിയ വിഷമത്തോടെയുള്ള എൻ്റെ വാക്കുകളിൽ തൃശൂർകാരിയുടെ മനസ് ചാഞ്ചല്യപ്പെട്ടു. എന്നാൽ ശരി, ഒന്നരലക്ഷം രൂപ തന്നാൽ യുവതിയെ കൊണ്ടുപോകാമെന്നായി അവർ. ഇൗ സംഖ്യ തനിക്കല്ല, ഇവളെ കൊണ്ടുവരാൻ വേണ്ടി ചെലവായ തുക ഏജൻ്റിന് തിരിച്ചുകൊടുക്കാനാണ് എന്ന് വിശദീകരിക്കുകയും ചെയ്തു. ഇത്രയും സംഖ്യ ഒറ്റയടിക്ക്  നൽകാമെന്ന് പറഞ്ഞാൽ അബദ്ധമാകും. കുറച്ചുകൂടി വിലപേശി. എന്നാൽ, ഒന്നര ലക്ഷത്തിൽ നിന്ന് നയാ പൈസ കുറയ്ക്കില്ലെന്നായി അവർ. ഒടുവിൽ സമ്മതിച്ചു. തുടർന്ന് ഞാൻ അജ്മാൻ പൊലീസിനെ സമീപിച്ച് വിശദമായ വിവരം കൈമാറി. പിന്നീട്, സിഎെഡിയുടെ നിർദേശാനുസരണമായിരുന്നു നീക്കങ്ങൾ. 

യുവതിയെ അജ്മാനിൽ വച്ച് കൈമാറാൻ തൃശൂർകാരി മടിച്ചു. ഷാർജ കുവൈത്തു ആശുപത്രിക്കടുത്ത് എത്തിക്കാമെന്നും അവിടെ വച്ച് പണം കൈമാറുമ്പോൾ യുവതിയെയും കൈമാറാമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് പറഞ്ഞ സമയത്ത് അവിടെയെത്തി. ആദ്യം നടത്തിപ്പുകാരിയാണ് വന്നത്. ചതിയാണോ എന്ന സംശയം അവർക്ക് അപ്പോഴുമുണ്ടായിരുന്നു. അതിനാൽ വീണ്ടും റോള ഭാഗത്തേയ്ക്ക് വരാൻ പറഞ്ഞു. അവിടെയെത്തിയപ്പോൾ, നടത്തിപ്പുകാരിയുമില്ല, യുവതിയുമില്ല. അവരുടെ സഹായിയായ ഗുണ്ടയെ പോലെ ഒരു തടിമാടനാണ് വന്നത്. അയാൾ കാശ് ചോദിച്ചപ്പോൾ, യുവതിയെ കൈമാറുമ്പോഴേ പണം തരികയുള്ളൂ എന്ന് പറഞ്ഞു. ഇതോടെ തടിമാടൻ തിരിച്ചുപോയി. ഉടൻ നടത്തിപ്പുകാരിക്ക് വിളിച്ച്, നിങ്ങൾക്ക് താത്പര്യമില്ലെങ്കിൽ വേണ്ടെന്നും ഞങ്ങൾ വീട്ടു ജോലിക്ക് വേറെ ആരെയെങ്കിലും കണ്ടെത്തിക്കൊള്ളാമെന്നും പറഞ്ഞു ഫോൺ വച്ചു. ഇതോടെ അവർക്ക് വിശ്വാസമായിത്തുടങ്ങി. പേടിക്കേണ്ടതില്ല, ഇത് യഥാർഥത്തിൽ വീട്ടുജോലി ആവശ്യമുള്ള ആരോ ആണെന്ന് തോന്നിയിരിക്കണം. പിന്നീട്, അജ്മാനിലെ ഒരു ആശുപത്രിയിലേയ്ക്ക് വന്നാൽ യുവതിയെ അവിടെ എത്തിക്കാമെന്നായി. അവിടെ പോയി മണിക്കൂറോളം കാത്തുനിന്നു. ഉടൻ എത്താമെന്നായിരുന്നു അവരുടെ മറുപടി. ഒടുവിൽ തടിമാടൻ വീണ്ടും വന്നു. എൻ്റെ കൂടെ മറ്റാരുമില്ലെന്ന് മനസിലാക്കി തിരിച്ചുപോയി, മിനിറ്റുകൾക്കകം യുവതിയെയും കൂട്ടി വന്നു. വളരെ ദൈന്യത തോന്നിക്കുന്ന ഒരു പാവം യുവതി. ഞാൻ തടിമാടന് സി​െഎഡി ഏൽപിച്ച കാശ് കൈമാറി. യുവതി എന്നെ കണ്ടപാടെ ചേച്ചീ എന്ന് വിളിച്ച് അലറിക്കരഞ്ഞു അരികിൽ ഒാടിയെത്തി. ഇതോടെ പരിസരത്ത് മറഞ്ഞുനിൽക്കുകയായിരുന്ന സി​െഎഡി ചാടിവീണ് തടിമാടനെ അറസ്റ്റ് ചെയ്തു.

പിന്നീട്, ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൃശൂർകാരിയായ നടത്തിപ്പുകാരിയുടെ കീഴിൽ പ്രവർത്തിക്കുന്ന പത്തോളം അനാശാസ്യ കേന്ദ്രങ്ങൾ പൊലീസ് റെയ്ഡ് ചെയ്തു. യുവതിയെ പാർപ്പിച്ചിരുന്ന വില്ലയിൽ മാത്രം നാല് സ്ത്രീകളുണ്ടായിരുന്നു. ഇതിലൊരാൾ പ്രായപൂർത്തി പോലും ആകാത്ത തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടിയായിരുന്നു. ഇവിടെ നിന്ന് അനാശാസ്യ കേന്ദ്രത്തിലെ ജോലിക്കാരടക്കം 14 പുരുഷന്മാരെ അറസ്റ്റ് ചെയ്തു. ഇതിൽ ഇടപാടുകാരുമുണ്ടായിരുന്നു. മറ്റു കേന്ദ്രങ്ങളിൽ നിന്നും ഒട്ടേറെ പേരെ പിടികൂടിയെങ്കിലും നടത്തിപ്പുകാരിയായ തൃശൂർകാരിയെ പിടികൂടാൻ സാധിച്ചില്ല. കേരളമടക്കം ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ളവരായിരുന്നു യുവതികൾ. ഇവരിൽ മിക്കവരും മികച്ച ജോലി വാഗ്ദാനം ചെയ്ത് ചതിക്കപ്പെട്ട് ഇവിടെ എത്തിയവരായിരുന്നു. ഇവരെ അവരവരുടെ രാജ്യത്തേയ്ക്ക് അധികൃതർ തിരിച്ചയച്ചു.

ദയ എന്ന വാക്കിന് പ്രവേശനമില്ല

യാതൊരു ദയയുമില്ലാതെയാണ് അനാശാസ്യ കേന്ദ്രങ്ങളിൽ കുടുങ്ങുന്ന യുവതികളോട് നടത്തിപ്പുകാർ പെരുമാറുക. തങ്ങളെ അനുസരിച്ചില്ലെങ്കിൽ ക്രൂരമായി മർദിക്കുക പതിവാണെന്ന് രക്ഷപ്പെട്ട ആലപ്പുഴക്കാരി യുവതി ജീനാ രാജീവിനോട് പറഞ്ഞു. 

ഇടപാടുകാരായി ആദ്യമാദ്യം സമ്പന്നരാണ് എത്താറ്. അവർ ചോദിക്കുന്നത്ര പണം നടത്തിപ്പുകാർക്ക് നൽകും. (എന്നാൽ, ഇരകൾക്ക് നൽകുക ചെറിയൊരു സംഖ്യ മാത്രം). സമ്പന്നരുടെ ഒഴുക്ക് കഴിഞ്ഞാൽ ചെറുകിട ബിസിനസുകാരും മറ്റുമാണ് എത്തുക. ഇവരും വന്നുതീർന്നാൽ, സാധാരണക്കാരും തൊഴിലാളികളുമൊക്കെയാകും കയറിയിറങ്ങുക. ഏതെങ്കിലും വിധത്തിൽ എതിർത്താൽ പിന്നെ അന്ന് ഭക്ഷണം പോലും നൽകില്ല. 

2012 ജൂൺ 11 നു നെടുമ്പാശേരിയിൽ നിന്നു കടത്തിക്കൊണ്ടുപോയ യുവതിയെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പെൺവാണിഭ സംഘത്തിന്റെ താവളത്തിലെത്തിച്ചത് രണ്ടു മണിക്കൂറോളം കാറിന്റെ ഡിക്കിയിൽ അടച്ചിട്ടായിരുന്നു. പല താവളങ്ങളിലായി യുവതിയെ 56 ഇടപാടുകാർ വരെ പീഡിപ്പിച്ച ദിവസങ്ങളുണ്ടായിരുന്നെന്നും അന്ന് പൊലീസ്റിപ്പോർട്ടിൽ പറഞ്ഞു. റാക്കറ്റിന്റെ അകത്തളങ്ങളിൽ നിന്നു രക്ഷപ്പെട്ടു നാട്ടിൽ തിരികെയെത്തുന്നത് അപൂർവം ചിലർ മാത്രം. ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ടു മാറാരോഗികളാവുന്ന യുവതികൾ പിന്നീടു പുറംലോകം കാണാറില്ല.