ഇന്ത്യൻ ഹജ് കമ്മിറ്റി മുഖേന ജിദ്ദ രാജ്യാന്തര വിമാനത്താവളം വഴി ഹജിനെത്തുന്ന തീർത്ഥാടകരുടെ വരവ് തുടങ്ങി. കർണാടകയിൽ നിന്നുള്ള 340 ഹാജിമാരുമായി ബംഗ്ലുരുവിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനമാണ് ജിദ്ദയിൽ ആദ്യമെത്തിയത്.
ഹജ് ടെർമിനലിൽ ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദ്, പത്‌നി ശബ്‌നം ജാവേദ്, കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്‌മാൻ ഷെയ്ഖ് എന്നിവർ ചേർന്ന് തീർത്ഥാടകരെ സ്വീകരിച്ചു. ഹജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം , എയര്‍ഇന്ത്യ റീജ്യണല്‍ മാനേജര്‍ നൂര്‍ മുഹമ്മദ് എന്നിവരും തീര്‍ഥാടകരെ സ്വീകരിക്കാനെത്തിയിരുന്നു.
തീർത്ഥാടകർ മക്കയിലേക്ക് പോയി. ജൂലൈ 24 മുതല്‍ മദീന വഴി ആരംഭിച്ച ഇന്ത്യൻ ഹജ് തീർത്ഥാടകരുടെ വരവ് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ അവസാനിച്ചു. 62000 ഹാജിമാരാണ് മദീനയിലെത്തിയത്. കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ഞായറാഴ്ച ജിദ്ദ വഴി മക്കയിലെത്തും.
സ്വകാര്യ ഗ്രൂപ്പ് വഴി വന്ന ഹാജിമാർ മദീന സന്ദർശനം പൂർത്തിയാക്കിക്കൊണ്ടിരിക്കയാണ്. ഏഴ് വിമാനങ്ങളില്‍ 1800 ഹാജിമാരാണ് ഇന്നലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ഈ വര്‍ഷം സുഡാനില്‍ നിന്ന് മാത്രമാണ് ഹാജിമാര്‍ കപ്പല്‍ വഴി എത്തുന്നത്. ജിദ്ദ ഇസ്‌ലാമിക് തുറമുഖം വഴി 18000 തീര്‍ത്ഥാടകരാണ് എത്തിച്ചേരുക.