കഴിഞ്ഞ വര്‍ഷം തിരുവന്തപുരത്തു നിന്നുള്ള എമിറേറ്റ്സ് വിമാനം ദുബായ് വിമാനത്താവളത്തില്‍ തീപിടിച്ചത് യന്ത്രത്തകരാര്‍ മൂലമല്ലെന്ന് റിപ്പോര്‍ട്ട്. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് അപകടകാരണം യന്ത്രത്തകരാര്‍ അല്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
2016 ഓഗസ്റ്റില്‍ ഉണ്ടായ എമിറേറ്റ്സ് വിമാനപകടത്തിന്‍റെ കാരണം കണ്ടെത്തുന്നതിന് യുഎഇ വ്യോമയാന അധികൃതരുടെ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ പുരോഗതി സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് അപകടകാരണം യന്ത്രത്തകരാറെല്ലെന്ന് സൂചിപ്പിക്കുന്നത്. മാനുഷികമായ പിഴവുകളാണോ അപകടത്തിലേക്ക് നയിച്ചതെന്ന് അന്വേഷിച്ച് വരികയാണ്. വിമാനം ആദ്യം റൺവേയിൽ തൊട്ടതിനുശേഷം വീണ്ടുംപറന്നുയരാൻ ശ്രമിച്ചെന്നും ആ ശ്രമത്തിനിടെ ഇടിച്ചിറങ്ങുകയായിരുന്നെന്നും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ വ്യോമ അപകട അന്വേഷണ വിഭാഗം തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ലാൻഡിങ്ങിന്റെ അവസാന നിമിഷങ്ങളിൽ കാറ്റിന്റെ ഗതിയിലും വേഗത്തിലും മാറ്റമുണ്ടായതായും റിപ്പോർട്ടിലുണ്ട്. നിശ്ചലമാകുന്നതിനു മുൻപ് 800 മീറ്ററോളം റൺവേയിൽ മുന്നോട്ടുനീങ്ങിയെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.ഓഗസ്റ്റ് മൂന്നിനു 18 ജീവനക്കാരും 282 യാത്രക്കാരുമായി തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട എമിറേറ്റ്സ് ബോയിങ് 777-300 എയർക്രാഫ്റ്റ് ആണ് അപകടത്തിൽപെട്ടത്. 24 പേർക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു. തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ ജാസിം ഈസ അൽ ബലൂഷി കൊല്ലപ്പെടുകയും ചെയ്തു.