ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ലിവ ഈന്തപ്പഴ ഉല്‍സവം സമാപിച്ചു. പത്തു ദിവസം നീണ്ടുനിന്ന ഉല്‍സവത്തിന് ആയിരകണക്കിന് സന്ദർശകരാണ് എത്തിയത്.
രാജ്യത്തിന്‍റെ സംസ്കാരവും പൈതൃകവും പ്രതിഫലിച്ച മേളയില്‍ കിലോക്കണക്കിന് ഭാരം വരുന്ന വിവിധ തരം ഈന്തപ്പഴ കുലകളായിരുന്നു മുഖ്യ ആകര്‍ഷണം. മുന്തിയ ഇനം ഈന്തപ്പന തൈകളും പ്രദര്‍ശിപ്പിച്ചിരുന്നു. ഫ്ളാറ്റിലെ പരിമിതികളിൽ നടപ്പാക്കാൻ കഴിയുന്ന കൃഷി രീതികളും മേളയിൽ പരിചയപ്പെടുത്തി. പ്രാദേശികമായി വിളയിച്ചെടുത്ത പച്ചക്കറികളുടെയും പഴങ്ങളുടെയും പ്രദർശനവും മരുഭൂമിയിലെ കൃഷി രീതികൾ പരിചപ്പെടുത്തുന്ന സെമിനാറുകളും ഉണ്ടായിരുന്നു.
ഈന്തപ്പഴ ജാം, സ്ക്വാഷ്, മധുര പലഹാരങ്ങൾ തുടങ്ങി നിരവധി ഉല്‍പന്നങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. വിനോദ സഞ്ചാര സാംസ്‌കാരിക വകുപ്പും പൈതൃകാഘോഷ കമ്മറ്റിയും ചേര്‍ന്നാണ് സംഘടിപ്പിച്ച ഈന്തപ്പഴ മഹോത്സവത്തിന് സ്വദേശികളും വിദേശികളും അടക്കം ആയിരങ്ങള്‍ എത്തിയിരുന്നു.മികച്ച കര്‍ഷകര്‍ക്ക് ഉള്‍പെടെ മൊത്തം 52 ലക്ഷം ദിർഹത്തിന്‍റെ സമ്മാനങ്ങളാണ് ഇത്തവണ നൽകിയത്.