അബൂദാബി: തലസ്ഥാന എമിറേറ്റിൽ അടുത്താമസം മുതൽ 800 ടാക്സി വാഹനങ്ങൾ എമിറേറ്റ്സ് ട്രാൻസ്‌പോർട്ട് നിരത്തിലിറക്കുന്നു. ടാക്സി സേവനം വിപുലപ്പെത്താന്‍ 'ട്രാന്‍സാഡു ' മായി സഹകരിച്ചാണ് പുതിയ വാഹനങ്ങൾ സർവീസിന് സജ്ജമാകുന്നത്.
ടാക്സി വാഹനങ്ങൾ നിരത്തിലിറങ്ങുന്നതോടെ ഡ്രൈവർ തസ്തികയില്‍ ജോലി സാധ്യത കൂടും. പുതുതായി സർവീസിനെത്തുന്ന വാഹനങ്ങൾ ഓടിക്കാൻ 1600 ഡ്രൈവർമാര്‍ക്ക് നിയമനം നൽകുമെന്ന് എമിറേറ്റ്സ് ട്രാൻസ്പോർട്ടിലെ ടാക്സി ചുമതല വഹിക്കുന്ന വലീദ് സാലിം അൽ മുഹൈരി അറിയിച്ചു.
പുതിയ വാഹനങ്ങളിൽ മൂന്നെണ്ണം ഭിന്നശേഷിയുള്ള വർക്കായ് മാറ്റിവയ്ക്കും. കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയ ഈ വാഹനങ്ങൾ 24 മണിക്കൂറും സേവനത്തിനു ലഭിക്കും.
അബുദാബി , അൽഐൻ എന്നിവയ്ക്ക് പുറമേ അൽദഫ്‌റ മേഖലകളിലേക്കുമാണ് പുതിയ വാഹനങ്ങൾ പ്രധാനമായും സർവീസ് നടത്തുക .എന്നാൽ മറ്റു എമിറേറ്റുകളിലേക്കും നിയമാനുസൃത സർവീസ് നടത്താൻ അനുമതി നൽകുമെന്നും അൽമുഹൈരി അറിയിച്ചു. ട്രാൻസാഡിൻറെ ടാക്സി ഡിസ്പാച്ച് സിസ്റ്റവുമായി ബന്ധിപ്പിച്ചായിരിക്കും വാഹനങ്ങളുടെ സർവീസ്. വാഹനത്തിനകത്ത് ഘടിപ്പിച്ച ക്യാമറ ടാക്സി കാര്യാലയവുമായി ബന്ധിപ്പിച്ചിരിക്കും. യാത്രക്കാർക്കും ഡ്രൈവർമാർക്കും ഒരേപോലെ സുരക്ഷിതത്ത്വം ഉറപ്പാക്കുന്നതാണീ നൂതന സംവിധാനം.
യാത്ര ആരംഭിക്കുന്ന സമയത്ത് യാത്രക്കാരനെ സ്വാഗതം ചെയ്തുകൊണ്ടുള്ള സന്ദേശം സ്‌ക്രീനിൽ തെളിയും. യാത്രചെയ്യുന്ന ടാക്സി കമ്പനിയുടെ പേരും ഡ്രൈവറുടെ വിശദാംശങ്ങളും യാത്രക്കാരന് ഇതുവഴി ലഭിക്കും. സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും പ്രവൃത്തിപ്പിക്കുന്നതിനും ഡ്രൈവർക്കാർക്ക് പ്രത്യേക പരിശീലനം നൽകിയാണ് ജോലിക്ക് നിയമിക്കുകയെന്നു വലീദ് അൽ മുഹൈരി പറഞ്ഞു.
സ്മാര്‍ട്ട്സംവിധാനം
അബുദാബിയില്‍ പൊതുജനങ്ങള്‍ക്ക് ടാക്സി ബുക്ക് ചെയ്യുന്നതിനായി സമാര്‍ട്ട് സംവിധാനം നിലവില്‍ വന്നതായി വലീദ് വെളിപ്പടുത്തി. കോള്‍സെന്‍റര്‍ ജീവനക്കാരുടെ സഹായം ഇല്ലാതെ തന്നെ വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കും. സ്മാര്‍ട്ട് ഫോണും സമാന ഇ- സംവിധാനങ്ങളും വഴി ഇതു സാധ്യാമാകുക. ആപ്പിള്‍ സ്റ്റോറിൽ നിന്നും ഇതിനായുള്ള ആപ് ഡൌണ്‍ലോഡ് ചെയ്തു പേരും മൊബൈല്‍ നമ്പരും നല്‍കുന്നവര്‍ക്ക് മൊബൈലില്‍ സന്ദേശം ലഭിക്കും. ഈ സംവിധാനത്തില്‍ പങ്കാളി ആയി കഴിഞ്ഞാല്‍ ടാക്സി സേവനം അതിവേഗത്തിലാകും.