E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഇറാന്‍റെ പതിനഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ കുവൈത്ത് പുറത്താക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇറാന്‍റെ പതിനഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ കുവൈത്ത് പുറത്താക്കി. ഏറെ കോളിളക്കം സൃഷ്ടിച്ച അബ്ദലി ചാരക്കേസിലെ പ്രതികള്‍ ഇറാനിലേക്ക് രക്ഷപെട്ടതിനെ തുടര്‍ന്നാണ് കുവൈത്തിന്‍റെ നടപടി. 

ഇറാന്‍റെ കുവൈത്ത് എംബസിയിലെ പത്തൊന്പത് ഉദ്യോഗസ്ഥരില്‍ പതിനഞ്ച് പേരെയാണ് കുവൈത്ത് അനഭിമതരായി പ്രഖ്യാപിച്ച് പുറത്താക്കിയത്. 45 ദിവസത്തിനകം ഇവര്‍ രാജ്യം വിട്ടുപോകണമെന്ന് കുവൈത്ത് നിര്‍ദേശിച്ചു. ഇതിനു പുറമേ ഇറാന്‍ എംബസിക്ക് കീഴിലുള്ള സാംസ്കാരിക, വാണിജ്യ, സൈനിക മിഷനുകള്‍ അടച്ചു പൂട്ടണമെന്നും വിദേശകാര്യമന്ത്രാലയത്തിന്‍റെ ഉത്തരവില്‍ പറയുന്നു. 2015ല്‍ കുവൈത്തിലെ അബ്ദലിയില്‍ നിന്ന് സ്ഫോടകവസ്തുക്കളും ആയുധങ്ങളുമായി പിടിയിലായ സംഘത്തിലെ പതിനഞ്ച് പേര്‍ ഇറാനിലേക്ക് രക്ഷപെട്ടുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. 

അബ്ദലിയില്‍ നിന്ന് പിടിയിലായവരില്‍ 15 പേരെ കുവൈത്തിലെ അപ്പീല്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍ അപ്പീല്‍ കോടതി വിധി റദ്ദാക്കിയ കുവൈത്ത് സുപ്രീം കോടതി ഈ പതിനഞ്ചു പേര്‍ക്കും കഴിഞ്ഞ ദിവസം ജയില്‍ ശിക്ഷ വിധിച്ചു. എന്നാല്‍ സുപ്രീം കോടതി വിധി വരുന്നതിന് തൊട്ടുമുന്പ് ഇവര്‍ കടല്‍ മാര്‍ഗം ഇറാനിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്നാണ് ഇറാന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതായി കുവൈത്ത് അറിയിച്ചത്. ഒളിവില്‍ പോയവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :