ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് മയപ്പെടുത്തുന്നു. ഉപരോധം പിന്‍വലിക്കാന്‍ മുന്നോട്ട് വച്ച ഉപാധികളുടെ എണ്ണം പതിമൂന്നില്‍ നിന്ന് ആറാക്കി ചുരുക്കി. എന്നാല്‍ പുതിയ ഉപാധികളോടുള്ള നിലപാട് ഖത്തര്‍ വ്യക്തമാക്കിയിട്ടില്ല.
കുവൈത്ത് അമീറും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയും നടത്തിയ മധ്യസ്ഥ ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് നിലപാട് മയപ്പെടുത്താന്‍ സൗദിയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങള്‍ തയാറായത്. ഭീകരവാദ വിരുദ്ധ പോരാട്ടത്തിലും ഭീകര്‍ക്കുള്ള സാന്പത്തിക സഹായം തടയാനുള്ള നടപടികളിലും പ്രതിജ്ഞാബദ്ധമായിരിക്കുക എന്നതാണ് പുതിയ ഉപാധികളില്‍ മുഖ്യം. 2013ലെയും പതിനാലിലെയും റിയാദ് ഉടന്പടി പൂര്‍ണമായി നടപ്പാക്കണമെന്നും പ്രകോപനപരമായ എല്ലാ പ്രസംഗങ്ങളും നടപടികളും നിര്‍ത്തണമെന്നും പുതിയ ഉപാധികളില്‍ പറയുന്നു. മെയില്‍ റിയാദില്‍ നടന്ന അറബ് ഇസ്്ലാമിക് അമേരിക്കന്‍ ഉച്ചകോടിയിലെ തീരുമാനങ്ങളോടു കൂറു പുലര്‍ത്തണമെന്നും സൗദിയും യുഎഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാവുന്ന എല്ലാ തരം ഭീകരവാദത്തെയും നേരിടാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നതാണ് മറ്റൊരു പ്രധാന ഉപാധി. ഇതിനു പുറമേ മറ്റു രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടരുതെന്നും, നിയമവിരുദ്ധ പ്രസ്ഥാനങ്ങളെ സഹായിക്കുന്നത് അവസാനിപ്പിക്കണമെന്നും ഉപാധികളിലുണ്ട്. അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടുക, തുര്‍ക്കിയുടെ സൈനികതാവളം അടച്ചു പൂട്ടുക തുടങ്ങിയ ആവശ്യങ്ങളില്‍ നിന്നാണ് പ്രത്യക്ഷത്തില്‍ പ്രധാനമായും പിന്നോട്ട് പോയിരിക്കുന്നത്.
ന്യൂയോര്‍ക്കില്‍ യുഎന്‍ ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സൗദിയും ഒപ്പമുള്ള രാജ്യങ്ങളും പുതിയ ഉപാധികള്‍ പ്രഖ്യാപിച്ചത്. മുന്‍പ് വച്ച പതിമൂന്ന് ഉപാധികള്‍ അസ്വീകര്യമാണെന്ന് പ്രഖ്യാപിച്ച ഖത്തര്‍ പുതിയ ഉപാധികളിന്‍മേലുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല.