ഗൾഫ് മലയാളികൾക്ക് ഓണസമ്മാനമായി പേട കയറ്റുമതി ചെയ്യാനൊരുങ്ങി മിൽമ. വയനാട് ഡയറിയിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക പായ്ക്കിങ് യൂണിറ്റിന്റെ സഹായത്താലാണ് വിദേശത്തേക്ക് പേട കയറ്റുമതി ചെയ്യുക.
പാലും പഞ്ചസാരയും അടങ്ങിയ മിൽമയുടെ പേട കടൽകടക്കുന്നു. അളവിലും തൂക്കത്തിലും രൂപത്തിലും മാറ്റംവരുത്തിയായരിക്കും പേട ഗൾഫിലെത്തിക്കുക. ഇതിനായി ഒരുകോടി മൂപ്പത് ലക്ഷം രൂപ വിലവരുന്ന പായ്ക്കിങ് യന്ത്രം വയനാട് ഡയറിയിൽ സ്ഥാപിച്ച് കഴിഞ്ഞു. ഇരുപത് ഗ്രാം തൂക്കം വരുന്ന പേടയാണ് കയറ്റുമതി ചെയ്യുന്നത്. ഇപ്പോൾ ഉൽപാദിപ്പിക്കുന്ന പേട ഇരുപത് ദിവസം മാത്രമെ സൂക്ഷിച്ച് വയ്ക്കാൻ കഴിയു. പുതിയ സാങ്കേതിക വിദ്യയിൽ പായ്ക്ക് ചെയ്യുന്നവയ്ക്ക് മൂന്ന് മാസംമുതൽ നാല് മാസംവരെ കാലാവധിയുണ്ടകും.
മിനിറ്റിൽ മൂന്നൂറെണ്ണം പുതിയ യന്ത്രത്തിൽ പായ്ക്ക് ചെയ്യാം. വിപണിയിൽ വർഷം തോറും പതിനാറ് ശതമാനം വർധനയാണ് മിൽമയുടെ
പേടയ്ക്കുള്ളത്. നിലവിൽ നെയ്യ് മാത്രമാണ് മിൽമ കയറ്റുമതി ചെയ്യുന്നത്.