പെരുനാളിനോട് അനുബന്ധിച്ച് 192 തടവുകാർക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ് മാപ്പ് നല്കി.നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനപ്പെടുക. ഇതിൽ 92 പേർ വിദേശികളും ബാക്കിയുള്ളവർ സ്വദേശികളുമാണ്. രാജ്യത്തിന്റെ സുപ്രീം കമാന്‍ഡര്‍ അധികാരം ഉപയോഗിച്ചാണ് സുല്‍ത്താന്‍ തടവുകാരെ മോചിപ്പിച്ചത്. ശിക്ഷാകാലയളവില്‍ മാനസാന്തരം വന്നവരെ അവരുടെ സാമൂഹിക, കുടുംബ പശ്ചാത്തലം കണക്കിലെടുത്താണ് മോചിപ്പിക്കുന്നതെന്ന് ഉത്തരവ് വ്യക്തമാക്കി.
Advertisement