E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൗദിയിൽ ആശ്രിത ലെവി; അവ്യക്തത തുടരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

saudi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റിയാദ് :ജൂലൈ മുതൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച ആശ്രിതലെവിയെക്കുറിച്ച് അവ്യക്തതകൾ തുടരുന്നു. സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്നവര്‍ക്ക് വര്‍ഷത്തില്‍ 1200 റിയാല്‍ ലെവി  ചുമത്തുമെന്ന തീരുമാനം പ്രാബല്യത്തില്‍ വരാന്‍ ദിവസങ്ങൾ  മാത്രം ബാക്കി നിൽക്കെ  ആര്‍ക്കൊക്കെ ലെവി  ബാധകമാവുമെന്ന കാര്യത്തിലുള്ള  അവ്യക്തത  തുടരുകയാണ് . 

കുടുംബത്തിലെ ഓരോ അംഗത്തിനും 1200 റിയാല്‍ വീതം ലെവി ബാധകമാവുമെന്നതാണ് സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ  പ്രത്യക്ഷമായ വിശദീകരണമെങ്കിലും ഭാര്യ,മക്കൾ ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കള്‍ക്ക് ലെവി ബാധകമാകില്ലെന്ന  തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതാണ്   പ്രവാസികളെ ആശയക്കുഴപ്പത്തിലാക്കുന്നത് . ഈ സാഹചര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് വിശദീകരണ കുറിപ്പ് പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്ത് സേവനം നടത്തുന്ന  ഓഫീസ് മേധാവികള്‍ .

ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും , ജവാസാത്ത് വകുപ്പുകള്ളും  അറിയിച്ചു. വിദേശികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് (ആശ്രിതര്‍) ജൂലൈ ഒന്ന് മുതല്‍ പ്രതിമാസം 100 റിയാല്‍ വീതം ലെവി ഈടാക്കുമെന്നാണ്  നേരത്തെ സർക്കാർ അറിയിച്ചിരുന്നത്. സര്‍ക്കാര്‍ വകുപ്പുകളും ഓഫിസുകളും ഇതിനകം ഈദ് അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. അതിനാല്‍ ഇനി ഓഫിസുകള്‍ തുറന്നു പ്രവര്‍ത്തിച്ചതിന് ശേഷമേ ഇതുസംബന്ധമായ നീക്കങ്ങളുണ്ടാകൂ. അപ്പോഴേക്കും ജൂലൈ ആദ്യവാരം കഴിയും. ലെവി ഈടാക്കണമെങ്കില്‍ തന്നെ കംപ്യൂട്ടര്‍ ശൃംഖലയിലും മറ്റും മാറ്റം വരുത്തേണ്ടതുണ്ട്. ഇതും പ്രാബല്യത്തിലായിട്ടില്ല.കംപ്യൂട്ടര്‍ ശൃംഖലയിലും മറ്റും ഇതുള്‍പ്പെടുത്താനും വിവിധ വകുപ്പുകളുമായി ലിങ്ക് ചെയ്യാനും സമയം പിടിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ചുമത്തുന്ന ലെവി ജോലിക്കാരുടെ വേതനത്തില്‍ നിന്ന് പിടിക്കുമെന്ന് പല സ്വകാര്യ കമ്പനികളും ഇതിനകം തൊഴിലാളികളെ അറിയിച്ചിട്ടുണ്ട്.  ജൂലൈ ഒന്നുമുതൽ ആശ്രിത ലെവി നടപ്പാക്കാനാണ് സൗദി അധികൃതരുടെ തീരുമാനം.അടുത്തമാസം മുതൽ ഓരോ ആശ്രിതനും 100 റിയാൽ വീതവും,  2018 ജൂലൈ മുതൽ 200 റിയാലും , 2019 ജൂലൈ മുതൽ 300 റിയാലും,  2020  ജൂലൈ മുതൽ 400 റിയാലും പ്രതിമാസം ലെവി ബാധകമാക്കാനാണ് തീരുമാനം.ഇതോടൊപ്പം സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്കുള്ള ലെവിയും കുത്തനെ കൂട്ടിയിട്ടുണ്ട്.2018 ജനുവരി മുതൽ സൗദി ജീവനക്കാരേക്കാൾ കൂടുതലുള്ള വിദേശ തൊഴിലാളിക്ക് 400 റിയാലും , 2019 മുതൽ 600 റിയാലും 2020  മുതൽ 800 റിയാലും ലെവിയിനത്തിൽ പ്രതിമാസം സ്വകാര്യ സ്ഥാപനങ്ങൾ സർക്കാരിലേക്ക് നൽകേണ്ടി വരും.സൗദി ജീവനക്കാരുടെ എണ്ണത്തേക്കാൾ കുറവുള്ള വിദേശികൾക്ക് ഇത് യഥാക്രമം 300 ,500 ,700 റിയാൽ വീതമായിരിക്കും.

മുൻ കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാരടക്കമുള്ള വിദേശികൾ കുടുംബത്തെ കൂടെ താമസിപ്പിക്കുന്ന പ്രവണത ഇപ്പോൾ ഏറെയാണ്. കുടുംബാംഗങ്ങൾക്ക് ലെവി ഏർപ്പെടുത്തുമ്പോൾ സ്വാഭാവികമായും കുടുംബ ബജറ്റ് താളം തെറ്റുകയും കടക്കെണിയിലാവുകയും ചെയ്‌തേക്കും.ഇത് മുന്നിൽകണ്ട് ഒട്ടേറെ പേർ കുടുംബങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു കഴിഞ്ഞു. ഈയടുത്ത കാലത്തായി മലയാളികൾ കുടുംബങ്ങളെ സൗദിയിലേക്ക് കൊണ്ടുവരുന്നത് കൂടിയിരുന്നു.ഇതിനൊക്കെയൊരു തിരിച്ചടിയാണ് ആശ്രിത നികുതി .

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :