റിയാദ് : സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള അഭയകേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന 243 വീട്ടു ജോലിക്കാരികൾ സ്വദേശങ്ങളിലേക്ക് തിരികെ പോയതായി സൗദി തൊഴിൽ-സാമൂഹിക-വികസന മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈൽ പറഞ്ഞു.കഴിഞ്ഞ നാലു ദിവസത്തിനുള്ളിലാണ് ഇത്രയും പേർ നാടണഞ്ഞത്.സ്പോൺസർമാരിൽ നിന്നും ഒളിച്ചോടിയും ജോലി ചെയ്യാൻ വിസമ്മതിച്ചും മറ്റുമാണ് വീട്ടു ജോലിക്കാരികൾ അഭയ കേന്ദ്രത്തിൽ എത്തിപ്പെടാറുള്ളത്. ഇവരുടെ തൊഴിലുടമയുമായി ബന്ധപ്പെട്ട് ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും വാങ്ങി നൽകിയാണ് സ്വദേശങ്ങളിലേക്ക് തിരിച്ചയയ്ക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Advertisement