ദുബായില്‍ റമസാനോട് അനുബന്ധിച്ച് ഗൗരവമല്ലാത്ത ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തില്ല. നന്‍മ വര്‍ഷാചരണത്തിന്‍റെ ഭാഗമായാണ് ദുബായ് പൊലീസിന്‍റെ വേറിട്ട നടപടി.
നിയമലംഘനം നടത്തുന്നവരില്‍ നിന്ന് ഇത്തരം സമീപനം ഭാവിയില്‍ ഉണ്ടാകില്ലെന്ന് രേഖാമൂലം എഴുതി വാങ്ങിക്കൊണ്ടാണ് ദുബായ് പൊലീസ് പിഴ ഒഴിവാക്കുന്നത്. ട്രാഫിക് സുരക്ഷയ്ക്ക് കൂടുതല്‍ ഗുണകരമാകും പുതിയ നീക്കമെന്നാണ് കരുതുന്നത്. മാർഗ്ഗതടസ്സം സൃഷ്ടിക്കുന്ന ചെറിയ കേസുകൾക്കാണ് പിഴ ഒഴിവാക്കുക. ഇതുസംബന്ധിച്ചു പൊലീസ് ബ്രോഷറുകൾ വിതരണം ചെയ്യുന്നുണ്ട്.
ട്രാഫിക് നിയമലംഘനം പൊലീസിന്റെ കണ്ണിൽപെട്ടാൽ പിഴയെഴുതുന്നതിനു പകരം രേഖയിൽ ഒപ്പിട്ടു വാങ്ങും. ഡ്രൈവറുടെ അസാന്നിധ്യത്തിലാണ് നിയമലംഘനമെങ്കിൽ ബ്രോഷർ വാഹനത്തിൽ വച്ച് പൊലീസ് പോകും. നിയമലംഘനം നടത്തിയ വ്യക്തിയുടെ പേര് , സ്വദേശം , നിയമലംഘനം എന്നിവ രേഖപ്പെടുത്തിയ ശേഷം ആണ് ഇവരില്‍ നിന്ന് രേഖാമൂലം ഉറപ്പ് വാങ്ങു്ങുന്നത്. നിയമലംഘനം മനപൂര്‍വമല്ലെന്നും, ഭാവിയില്‍ ട്രാഫിക് നിയമം പാലിച്ച് വാഹനം ഓടിക്കുമെന്നുമാണ് ഒപ്പിട്ട് നല്‍കേണ്ടത്.