മസ്കറ്റിലെ മൊത്തവ്യാപാര ചന്തയായ മൊബേല മാർക്കറ്റിലെ തൊഴിലാളികൾക്കായി സമൂഹ നോമ്പു തുറ സംഘടിപ്പിച്ചു. വിവിധ ദേശക്കാരായ 1800ഓളം പേരാണ് ഇഫ്താറിൽ പങ്കെടുത്തത്. ഇരുപത് കൊല്ലം മുമ്പാണ് മസ്കത്തിലെ മൊബേലാ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കായി ആദ്യമായി നോമ്പുതുറ നടത്തിയത്. പിന്നീട് ഇതുവരെ മുടങ്ങാതെ നോമ്പുതുറ നടത്തിവരുന്നു. ഒരു സംഘം മലയാളികളാണ് ഈ നോന്പുതുറയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്.
1997 -ൽ സ്വന്തം പീടികയിലെ തൊഴിലാളികൾക്കും സുഹൃത്തുക്കൾക്കും നൊമ്പുതുറ സംഘടിപ്പിക്കുമ്പോൾ 20 പേർ മാത്രമായിരുന്നു. എന്നാൽ ഇന്ന് 2017ൽ എത്തി നിൽക്കുമ്പോൾ സ്ത്രീകളും കുട്ടികളും അടക്കം വിവിധ ദേശക്കാരായ 1800ലധികം പേര്‍ നോമ്പുതുറക്കുന്നു. തൊഴിലാളികളിൽ കൂടുതലും മലയാളികൾ തന്നെയാണ്. ഇഫ്താറിനോടൊപ്പം ഷിബാബുദീൻ സഖാഫിയുടെ റമദാൻ പ്രഭാഷണവും സംഘടിപ്പിച്ചിരുന്നു.