പീരങ്കിവെടിയുടെ ശബ്ദം ഭീതിയുടെയോ ദുഃഖത്തിന്‍റെ ഓര്‍മയാണ് പലപ്പോഴും കൊണ്ടുവരുന്നത്. എന്നാല്‍ റമസാനില്‍ ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍നിന്ന് സന്ധ്യാനേരത്ത് കേള്‍ക്കുന്ന ഈ ശബ്ദം ആത്മീയതയുടെയും അഹ്ലാദത്തിന്‍റെയും ചരിത്രത്തിന്‍റെയും സ്മരണ ഉണര്‍ത്തുന്നതാണ്.
റമസാനില്‍ നോമ്പ് തുറയ്ക്കുള്ള സമയമായെന്ന് വിശ്വാസികളെ അറിയിക്കാനായി 1800മാണ്ടില്‍ ആരംഭിച്ചതാണ് ഈ ആചാരം. സാങ്കേതികവിദ്യ പുരോഗമിച്ചതോടെ അപ്രത്യക്ഷമായ ഈ ആചാരം പൈതൃകത്തോടൊപ്പം ചേര്‍ത്തുവയ്ക്കുകയാണ് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍. ഇന്ന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളി കേള്‍ക്കാത്ത പ്രദേശമില്ലെങ്കിലും പീരങ്കിപൊട്ടിക്കുന്നത് അലങ്കാരമാവുകയാണ് സ്വദേശികള്ക്കും വിദേശികള്‍ക്കും. നോമ്പുതുറ സമയമായെന്ന നിര്‍ദേശം വന്നാല്‍ സംഘത്തലവന്‍ ബട്ടണ്‍ അമര്‍ത്തി വെടിപൊട്ടിക്കുന്നു.
ദുബായില്‍ ബുര്‍ജ് ഖലീഫ, ദെയ്റ, ബര്‍ദുബായ്, സഫ പാര്‍ക്ക്, ജുമൈറ ബീച്ച് റെസിന്‍സ് എന്നിവിടങ്ങളിലും ഷാര്‍ജയിലെ കള്‍ചറല്‍ സ്ക്വയര്‍, നൂര്‍ മസ്ജിദ് തുടങ്ങി വിവിധ ഭാഗങ്ങളിലും പീരങ്കി പൊട്ടിക്കുന്നുണ്ട്. 1803 മുതല്‍ ഷാര്‍ജയിലും 1912ല്‍ ദുബായിലും ഈ ആചാരം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 1960 മുതലാണ് ഈ ദൗത്യം ദുബായ് പൊലീസ് ഏറ്റെടുക്കുന്നത്. പൈതൃകത്തിലേക്ക് വെടിയുതിര്‍ക്കുന്നത് കാണാനായി സ്ത്രീകളും കുട്ടികളും ഉള്‍പെടെ നിരവധിയാളുകളാണ് ഇവിടേക്കെത്തുന്നത്.