ബദര്‍ യുദ്ധത്തിന്‍റെ ഓര്‍മ പുതുക്കി നാളെ റമസാന്‍ പതിനേഴ്. ഹിജറ രണ്ടാം വര്‍ഷത്തിലായിരുന്നു ഇസ്ലാമിക ചരിത്രത്തിലെ വഴിത്തിരിവായ ബദര്‍ യുദ്ധം. ജീവിക്കാനുള്ള അവകാശം നേടിയെടുക്കാനുള്ള പോരാട്ടമായാണ് ബദര്‍ യുദ്ധത്തെ കണക്കാക്കുന്നത്.
വിശ്വാസത്തിന്‍റെ ശത്രുക്കളുമായുണ്ടായ ആദ്യ യുദ്ധമാണ് ബദര്‍. നബിയും നിരായുധരായ 313 അനുചരന്മാര്‍ ഒരു വശത്തും അബൂജഹ് ലിന്‍റെ കീഴില്‍ സര്‍വായുധ സജ്ജരായ ആയിരത്തോളം പടയാളികള്‍ മറുപക്ഷത്തുമായാണ് ഏറ്റുമുട്ടിയത്. ധര്‍മവും അധര്‍മവും തമ്മില്‍ ഏറ്റുമുട്ടിയ ഈ യുദ്ധത്തില്‍ ധര്‍മത്തോടൊപ്പമായിരുന്നു വിജയം.
സത്യാസത്യ വിവേചനത്തിനുള്ള ഈ പോരാട്ടം നിഷ്കാസനത്തിനു വേണ്ടിയായിരുന്നില്ല. വിശുദ്ധമായ ആദര്‍ശത്തെ പുലര്‍ത്താനും സംരക്ഷിക്കാനും സമ്മതിക്കാതെ വന്നപ്പോഴായിരുന്നു ബദറിലെ പ്രതിരോധം. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നീതിക്കും ധര്‍മത്തിനുംവേണ്ടി ലോകത്തുള്ള എല്ലാ വിശ്വാസികളും നിലകൊള്ളണമെന്നാണ് ബദര്‍ നല്‍കുന്ന പാഠം. ഇസ്ലാമിക ചരിത്രത്തിലെ വഴിത്തിരിവായ ബദറിലേക്ക് ഹജ്, ഉംറ തീര്‍ഥാടകര്‍ ഉള്‍പെടെ
ദിവസേന നൂറുകണക്കിന് പേര്‍ എത്തുന്നു. ചുറ്റുമതില്‍കെട്ടി വേര്‍തിരിച്ച സ്ഥലവും യുദ്ധത്തില്‍ വീരമൃത്യുവരിച്ചവരുടെ പേരുകളും മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്.