കുവൈത്തില്‍ വിദേശികളുടെ ചികില്‍സാ ഫീസ് വര്‍ധന ഈദ് അവധിക്ക് ശേഷം നടപ്പാക്കും. ആദ്യഘട്ടത്തില്‍ സന്ദര്‍ശക വീസയില്‍ എത്തുന്നവരില്‍ നിന്നായിരിക്കും കൂടിയ നിരക്കുകള്‍ ഈടാക്കുക. ഘട്ടം ഘട്ടമായിട്ടായിരിക്കും കുവൈത്തില്‍ വിദേശികള്‍ക്കുള്ള ചികില്‍സാ ഫീസ് വര്‍ധന നടപ്പിലാക്കുക. പെരുനാള്‍ അവധിക്കു ശേഷം ചേരുന്ന ഉന്നതതല യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും.
ഫെബ്രുവരി മധ്യത്തോടെ നടപ്പാക്കാനിരുന്ന നിരക്കുവര്‍ധന സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. തുടക്കത്തില്‍ സന്ദര്‍ശകവീസയില്ഡ ഉള്ളവരുടെയും പിന്നീട് ഘട്ടം ഘട്ടമായി മറ്റ് പ്രവാസികള്‍ക്കുള്ള ചികില്‍സാ നിരക്കും വര്‍ധിപ്പിക്കും. നിരക്കു വര്‍ധിപ്പിച്ചാലും സ്വകാര്യമേഖലയില് വിവിധ സേവനങ്ങള്‍ക്ക് ഈടാക്കുന്ന നിരക്കിനേക്കാള്‍ കുറവായിരിക്കും ഇത്. സ്വകാര്യമേഖലയിൽ ലഭ്യമല്ലാത്ത ചില പ്രത്യേകതരം സ്കാനിങ്ങ് ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ചെലവാകുന്നതിൻറെ 50ശതമാനം മാത്രമായിരിക്കും ഈടാക്കുക. യന്ത്രോപകരണങ്ങളുടെ വില വർധന, മരുന്ന് ഉത്പാദന ചെലവിലുള്ള വർധന തുടങ്ങിയ കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് നിരക്ക് വര്‍ധിപ്പിക്കുക.