നാലാമത് ഹോളി ഖുർആൻ പാരായണ മൽസരത്തിന് അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്‍ററില്‍ തുടക്കമായി. നാല് ദിവസം നീണ്ടു നിൽക്കുന്ന മത്സരത്തിൽ ഇന്ത്യ ഉള്‍പെടെ രാജ്യങ്ങളില്‍നിന്നുള്ള 18 പേര്‍ പങ്കെടുക്കുന്നു.
ഇമ്പമാര്‍ന്ന് ഈണത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ പെയ്തിറങ്ങിയ രാവില്‍ ഐഎസ്.സി ഹാള്‍ ഭക്തിസാന്ദ്രമായി. വ്യാകരണ നിയമം, അക്ഷര സ്ഫുടത, പാരായണ സൌന്ദര്യം എന്നിവ മാനദണ്ഡമാക്കിയുള്ള മല്‍സത്തില്‍ മലയാളികളും മാറ്റുരയ്ക്കുന്നുണ്ട്.
മതകാര്യ വകുപ്പിന്‍റെ സഹകരണത്തോടെ ഐഎസ്.സി സംഘടിപ്പിക്കുന്ന മല്‍സരത്തില്‍ പതിനഞ്ച് വയസു വരെയുള്ള പെൺകുട്ടികളും പങ്കെടുക്കുന്നുവെന്നതാണ് പ്രത്യേകത.
റമസാനിലെ പ്രത്യേക പ്രാര്‍ഥനയായ തറാവീഹ് നമസ്‌കാരത്തിനുശേഷമാണ് പരിപാടി. യുഎഇ മതകാര്യ വകുപ്പിന്‍റെ നേതൃത്വത്തിലുള്ള പണ്ഡിതരാണ് വിധി നിര്‍ണയിക്കുന്നത്. പാരായണ മല്‍സരം കാണാന്‍ എത്തുന്നവര്‍ക്കായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിട്ടുണ്ട്.