വിശുദ്ധ ഗ്രന്ഥത്തിന് സുവര്‍ണത്തിളക്കവുമായി നൂറ്റാണ്ട് പഴക്കമുള്ള സ്വര്‍ണ ഖുര്‍ആന്‍. പത്തു കോടിയിലേറെ രൂപ വില വരുന്ന സ്വര്‍ണ ഖുര്‍ആന്‍ സ്വന്തമാക്കിയ സന്തോഷത്തിലാണ് അബുദാബിയിലെ മലയാളി കുടുംബം.
സ്വർണത്തില്‍ തീര്‍ത്ത ഈ ഖുര്‍ആന്‍ പ്രതിക്ക് രണ്ടു കിലോ ഭാരമുണ്ട്. പതീനേഴര സെന്‍റീമീറ്റർ വീതിയും ഇരുപത്തി നാല് സെന്‍റീമീറ്റർ നീളവുമുള്ള ഖുര്‍ആന്‍ ചൈനയില്‍ നിര്‍മിച്ചതാണെന്നാണ് അനുമാനം. നാദാപുരം സ്വദേശി ഹാരിസിന്‍റെ ഭാര്യ ഐഷയ്ക്ക്, മലേഷ്യയിലുള്ള സഹോദരൻ ഇസ്മായിൽ കാസിം സമ്മാനിച്ചതാണ് ഈ സുവര്‍ണ ഗ്രന്ഥം.
സ്വര്‍ണത്തില്‍ തീര്‍ത്ത കയ്യെഴുത്ത് പ്രതി അത്യപൂര്‍വ ശേഖരമായാണ് കണക്കാക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍റെ അവതരണവും വ്രതാനുഷ്ഠാനവും നിര്‍ബന്ധമാക്കപ്പെട്ട മാസമായ റമസാനില്‍ സ്വര്‍ണ ഖുര്‍ആനില്‍ പാരായണം ചെയ്യാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു ഈ കുടുംബം. അമൂല്യസമ്പത്ത് ലോകം കാണുംവിധം പ്രദര്‍ശിപ്പിക്കുകയും പൂര്‍ണമായും ജീവകാരുണ്യത്തിനായി ചെലവാക്കുംവിധം കൈമാറുകയോ ആണ് ലക്ഷ്യമെന്നും വ്യക്തമാക്കുന്നു.