അമ്പതോളം പുട്ടുകൾകൊണ്ട് സമ്പന്നമായിരുന്നു അബുദാബി മദീനാ സായിദ് ഷോപ്പിങ് സെന്‍റില്‍ ഒരുക്കിയ പുട്ടുമേള. മലയാളികള്‍ക്ക് പുറമെ നിരവധി വിദേശികളും പുട്ട് കഴിക്കാന്‍ മാളിലെത്തിയിരുന്നു.
മാർബിൾ പുട്ട്, ബിരിയാണി പുട്ട്, ചിക്കൻ പുട്ട്,ചെമ്മീൻ പുട്ട്, ബനാന പുട്ട് തുടങ്ങി നാടൻ പുട്ടും പയറും വരെ സുലഭം. തേങ്ങാപ്പീരക്ക് പകരം ബീറ്റ് റൂട്ടും ക്യാരറ്റും ചേർത്ത് ഉണ്ടാക്കിയ പുട്ടുകളാണ് മേളയിലെ താരം. വിവിധ തരം ഇറച്ചിപുട്ടുകൾക്കും ആവിശ്യക്കാർ ഏറെയായിരുന്നു.
പുട്ടിന് അകമ്പടിയായി മീൻ മസാല, ബീഫ് പെരലൻ, മലബാർ ചിക്കന്‍ മസാല തുടങ്ങി കറികളും ഒരുക്കിയിരുന്നു. കേരളത്തിന്‍റെ തനത് രുചി ആസ്വദിക്കാനെത്തിയെ വിദേശികള്‍ക്ക് വേറിട്ട അനുഭവമായി പുട്ടുമേള.