അജ്‌മാൻ: എമിറേറ്റിൽ റമസാനിൽ ട്രാഫിക് പിഴയിൽ പകുതി ഇളവ് നൽകാൻ തീരുമാനിച്ചു. രാജ്യം ഈവർഷം നന്മയുടെ വർഷമായി ആചരിക്കുന്നതിൻറെ ഭാഗമായാണ് ഇളവ് നൽകുന്നത്. അജ്‌മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ തലവനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ നിർദേശ പ്രകാരമാണ് വ്രതമാസത്തിൽ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ പകുതിയാക്കി കുറയ്ക്കുന്നതെന്നു അജ്‌മാൻ പൊലീസ് മേധാവി മേജർ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി അറിയിച്ചു. റമസാൻ ആരംഭിക്കുന്ന ശനിയാഴ്‌ച മുതൽ 24 ജൂൺ വരെ പിഴയിളവ് പ്രയോജനപ്പെടുത്താൻ സാധിക്കും.
Advertisement