ഗതാഗതക്കുരുക്കിൽ പെട്ട മലയാളിയെ കൃത്യസമയത്ത് വിമാനത്താവളത്തിലെത്തിച്ച് ഷാർജാ പൊലീസ്. അൽ ഐനിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി സനിൽ മാത്യു ഷാർജ പൊലീസിൻറെ സഹായത്തോടെ നാട്ടിലേക്കുള്ള യാത്ര സാധ്യമായത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചികിൽസാവശ്യത്തിനായി ഒരു ദിവസത്തെ അവധിയെടുത്ത് സനിൽ മാത്യു നാട്ടിലേക്ക് തിരിച്ചത്. ഷാർജയിൽ നിന്ന് രാത്രി എട്ടേമുക്കാലിന് തിരുവനന്തപുരത്തേക്ക് പോകുന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലായിരുന്നു സനലിൻറെ ടിക്കറ്റ്. സ്വന്തം കാറിലാണ് അൽ ഐനിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോയത്. എന്നാൽ ഷാർജയിലെ വ്യവസായ മേഖലയായ സജയിൽ എത്തിയതും ഗതാഗതക്കുരുക്ക് രൂക്ഷമായി. ഒരടി മുന്നോട്ട് പോകാനാകാത്ത അവസ്ഥ. ഏഴരയ്ക്ക് മുന്പ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണം. ഏഴേമുക്കാലായിട്ടും ഗതാഗതക്കുരുക്ക് അവസാനിക്കാതെ വന്നതോടെ യാത്ര മുടങ്ങുമെന്ന ഘട്ടത്തിലാണ് സനിൽ പൊലിസിൻറെ സഹായം തേടിയത്. 999 വിളിച്ചു. പൊലിസ് എത്തിച്ചു എന്നു പറയുന്നത്.
പൊലീസ് തന്നെ കൃത്യസമയത്ത് വിമാനത്താവളത്തിലെത്തിച്ചതോടെ സനിലിൻറെ യാത്ര നടന്നു. യുഎഇയിൽ ആയതുകൊണ്ട് മാത്രമാണ് ഇത് സാധ്യമായതെന്ന് സനിൽ പറയുന്നു. ഷാർജ പൊലീസിൻറെ മനുഷ്യത്വപരമായ ഇടപെടലുകളുടെ ഭാഗമാണ് ഈ നടപടികളെന്നാണ് പൊലീസിൻറെ വിശദീകരണം.