ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം എന്ന റെക്കോർഡ് ലക്ഷ്യമിട്ട് നിർമാണം പുരോഗമിക്കുന്ന ജിദ്ദ ടവറിൻറെ ഉദ്ഘാടനം വൈകും. ജിദ്ദ ടവർ 2019ൽ മാത്രമേ പൂർത്തിയാവുകയുള്ളൂ എന്ന് നിർമാതാക്കളായ കിങ്ഡം ഗ്രൂപ്പ് പ്രഖ്യാപിച്ചു.
2015ലാണ് ഒരു കിലോമീറ്ററിലധികം ഉയരമുള്ള ജിദ്ദ ടവറിൻറെ നിർമാണം തുടങ്ങിയത്. 36 മാസം കൊണ്ട് കെട്ടിടം ഉദ്ഘാടനം ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ പുതിയ സാഹചര്യത്തിൽ 2018നു മുന്പ് നിർമാണം പൂർത്തിയാക്കാനാകില്ലെന്ന് കിങ്ഡം ഗ്രൂപ്പ് തലവൻ വലീദ് ബിൻ തലാൽ രാജകുമാരൻ അറിയിച്ചു. 2019ൽ ഉദ്ഘാടനം നടത്താവുന്ന തരത്തിലാണ് ഇപ്പോൾ നിർമാണം പുരോഗമിക്കുന്നത്. കെട്ടിടത്തിൻറെ മുപ്പത് നിലകളുടെ നിർമാണം പൂർത്തിയായി കഴിഞ്ഞു. നിർമാണം ആരംഭിക്കുന്പോൾ കിങ്ഡം ടവർ എന്നായിരുന്നു കെട്ടിടത്തിൻറെ പേര്. പിന്നീട് ഇത് ജിദ്ദ ടവർ എന്നാക്കി മാറ്റുകയായിരുന്നു.
നിലവില്‍ ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫ രൂപകല്‍പന ചെയ്ത അഡ്രിയാന്‍ സ്മിത്ത് ആണ് ജിദ്ദ ടവറിന്‍റെയും ശില്‍പി. നിര്‍മാണം പൂര്‍ത്തിയാകുന്പോള്‍ ബുര്‍ജ് ഖലീഫയെക്കാള്‍ 180 മീറ്റര്‍ ഉയരമായിരിക്കും ജിദ്ദ ടവറിന് ഉണ്ടാവുക. നേരത്തെ കെട്ടിടത്തിന് 1600 മീറ്റര്‍ ഉയരമായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത്രയും ഉയരത്തില്‍ നിര്‍മിക്കുന്നതിന് ഭൂമിശാസ്ത്രപരമായ പ്രതിബന്ധങ്ങള്‍ ഉള്ളതിനാല്‍ ഉയരം 1008 മീറ്ററായി കുറയ്ക്കുകയായിരുന്നു.