റിയാദ് : സൗദി സ്വദേശി തന്റെ കുഞ്ഞിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകളുടെ പേരിട്ടത് സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയായി. സൗദി അറേബ്യയുടെ വടക്കന്‍ അതിര്‍ത്തി ഗ്രാമമായ അറാറില്‍ സൗദി ദമ്പതിമാര്‍ നവജാത ശിശുവിന് ഇവാന്‍ക എന്നാണ് പേരിട്ടത്. ഇതോടെ സൗദിയിലെ സമൂഹ മാധ്യമങ്ങളില്‍ ഇവാന്‍ക വൈറലായി.
സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള അറാറിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് യുവതി പ്രസവിച്ചത്. കുഞ്ഞ് ജനിക്കുന്നതിനു മുൻപ് തന്നെ ഇവാൻക എന്ന പേരിടാൻ പിതാവ് സാലിം ആമിർ സാലിം അൽ അയാഷി നിശ്ചയിച്ചിരുന്നു.എന്നാൽ ഈ പേരിന് സൗദിയിൽ അനുമതി ലഭിക്കില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞത് ആശങ്കക്കിടയാക്കി.
സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത് സാലിം മകൾക്ക് ഇവാൻക എന്ന പേരിടുകയായിരുന്നു . ജനന സർട്ടിഫിക്കറ്റിൽ റജിസ്റ്റർ ചെയ്ത പേരിന് റിയാദിലെ സിവിൽ വിഭാഗത്തിന്റെ അനുമതി ലഭിച്ചതോടെയാണ് കുഞ്ഞ് ഇവാൻക താരമായത്.സൗദി അറേബ്യയിലെ സാമൂഹിക ചുറ്റുപാടില്‍ അറബിയിലല്ലാത്ത പേരുകള്‍ സങ്കല്‍പ്പിക്കാന്‍പോലും കഴിയില്ല.
ഈ സാഹചര്യത്തില്‍ ഇവാന്‍ക എന്ന പേരു കേട്ടതോടെ സുഹൃത്തുക്കളും നാട്ടുകാരും നവജാതശിശുവിന് ആശംസകളും ഉപഹാരവുമായി സന്തോഷം പങ്കിടുന്നത് തുടരുകയാണ്. സൗദിയില്‍ ഇസ്ലാമിനെ നിന്ദിക്കുന്നതും സംസ്‌കാരത്തിന് നിരക്കാത്ത അര്‍ഥവുമുള്ള പേരുകള്‍ റജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ല. ഇവാന്‍ക എന്നാല്‍ ഹിബ്രു ഭാഷയില്‍ ദൈവം കാരുണ്യവാനാണ് എന്നാണ് അര്‍ഥം. അതീവസുന്ദരി എന്നും അര്‍ഥമുണ്ടെന്ന് അബു ഇവാൻക (ഇവാൻകയുടെ പിതാവ് ) പറഞ്ഞു .