ദുബായില്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന എഞ്ചിനീയര്‍മാര്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. ഇതിന്‍റെ ഭാഗമായി എഞ്ചിനീയര്‍മാരുടെ യോഗ്യത സംബന്ധിച്ച വിശദാംശങ്ങള്‍ നഗരസഭയുടെ ഇലക്ട്രോണിക് സംവിധാനവുമായി ബന്ധിപ്പിക്കും
എഞ്ചിനീയര്‍മാരുടെ യോഗ്യത, സാങ്കേതിക പരീക്ഷകള്‍, തുടങ്ങിയ വിശദാംശങ്ങളാണ് അസോസിയേഷന്‍ ഓഫ് എഞ്ചിനീയേഴ്സുമായി സഹകരിച്ച് ഇലക്ട്രോണിക്സ് സംവിധാനം വഴി ബന്ധിപ്പിക്കുക. എഞ്ചിനീയര്‍മാരുടെ സാങ്കേതിക യോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങള്‍ദുബായിലെ നിർമാണ മേഖലയിലുള്ള കരാർ കമ്പനികളിൽ ജോലിചെയ്യുന്ന എൻജിനീയർമാർക്ക് ഡിഗ്രിയോ, ഡിപ്ലോമയോ വേണം. നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലുള്ള ബിരുദദാരികളായ എഞ്ചിനീയര്‍മാര്‍ക്ക് രണ്ടുവർഷവും ഡിപ്ലോമക്കാർക്ക് അഞ്ചുവർഷവുമാണു തൊഴിൽ പരിചയം വേണ്ടത്.
ഡിമോലിഷൻ എൻജിനീയർമാർക്ക് ബിരുദധാരികൾക്ക് മൂന്നുവർഷവും ഡിപ്ലോമയുള്ളവർക്ക് അഞ്ചുവർഷവുമാണു തൊഴിൽ പരിചയം വേണ്ടത്. പുതിയ നിബന്ധനകള്‍ അനുസരിച്ച് അസിറ്റന്റ് എൻജിനീയർമാർ ഇലക്ട്രോണിക് സംവിധാനത്തിൽ റജിസ്റ്റർ ചെയ്യണം. ഡെക്കറേഷൻ പദ്ധതികൾ, ചെറിയ കൂട്ടിയോജിപ്പിക്കലുകൾ തുടങ്ങിയവ ഓഡിറ്റ് ചെയ്യുന്ന, കൺസൽട്ടിങ് സ്ഥാപനങ്ങളിലെ എൻജിനീയർമാർക്കു ബിരുദമുണ്ടാകണം. യുഎഇയിലെ സൊസൈറ്റി ഓഫ് എൻജിനീയേഴ്സിലും മാതൃരാജ്യത്തിന്റെ എൻജിനിയേഴ്സ് ഗിൽഡിലോ അസോസിയേഷനിലോ റജിസ്റ്റർ ചെയ്തിരിക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.