റിയാദ് : സൗദി അറേബ്യ സ്വകാര്യവല്‍ക്കരണത്തിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാനൊരുങ്ങുന്നു . അടുത്ത വര്‍ഷം സൗദി അറേബ്യക്ക് 200 ബില്യന്‍ ഡോളറിന്റെ വരുമാനം നേടാന്‍ കഴിയുമെന്ന് സാമ്പത്തിക, ആസൂത്രണ വകുപ്പ് സഹമന്ത്രി മുഹമ്മദ് അൽ തുവൈജിരി പറഞ്ഞു. രാജ്യത്ത് വ്യവസായ മേഖല കൂടുതല്‍ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണ്.
ഈ വര്‍ഷം അതിന്റെ ഫലം സമ്പദ് ഘടനയില്‍ കാണാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. സൗദിയില്‍ വ്യാപകമായി സബ്‌സിഡികള്‍ വിതരണം ചെയ്യുന്നുണ്ട്. അത് അര്‍ഹരായവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുക എന്നതാണ് നയം. ഇതിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കും. ഇതിലൂടെ ചെലവു ചുരുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു . ആശുപത്രികള്‍, വിമാനത്താവളങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി സ്വകാര്യവത്കരിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള സ്ഥാപനങ്ങളെ വന്‍കിട കമ്പനികളായി പരിവര്‍ത്തിപ്പിക്കും. ഇതിന്റെ തുടക്കമാണ് റിയാദിലെ കിങ് ഫൈസല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി കമ്പനിയാക്കുന്നത്.
രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആരോഗ്യ ഇുഷുറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നു ഇവര്‍ക്കു ഏറ്റവും മികച്ച ചികിത്സ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുന്നതിെൻറയും സബ്സിഡി എടുത്തുകളയുന്നതിെൻറയും ഭാഗമായാണ് ഊർജിത സ്വകാര്യവത്കരണം നടപ്പാക്കുന്നത്.സൗദി ശക്തമായ ചെലവു ചുരുക്കലിെൻറ പാതയിലാണെന്നും അതിലൂടെ ബജറ്റില്‍ ലക്ഷ്യമാക്കിയ നേട്ടം കൈവരിക്കാനാവുമെന്നും മുഹമ്മദ് അൽ തുവൈജിരി പ്രത്യാശ പ്രകടിപ്പിച്ചു.