യുഎഇയില്‍ വാഹനാപകടമുണ്ടായ സ്ഥലങ്ങളിൽ മാർഗ തടസം സൃഷിടിക്കുന്നവർക്ക് കനത്ത പിഴ. അപകട സ്ഥലങ്ങളിലെ ജനക്കൂട്ടവും വാഹനപ്പെരുപ്പവും രക്ഷാപ്രവര്‍ത്തനത്തിന് വിഘാതമാകുന്ന പശ്ചാത്തലത്തിലാണ് നടപടി.
റോഡപകടങ്ങൾ സംഭവിച്ച സ്ഥലങ്ങളില്‍ തടിച്ചുകൂടുന്നവർക്കും അപകടം കാണാനായി വാഹനം പതുക്കെ ഓടിക്കുന്നവർക്കും 1000 ദിര്‍ഹമായിരിക്കും പിഴ. അപകടത്തിൽ പെട്ടവരുടെ ജീവൻ രക്ഷപ്പെടുത്താൻ ഊർജിത രക്ഷാപ്രവര്‍ത്തനങ്ങളാണ് വേണ്ടത്. ആംബുലൻസും സിവിൽ ഡിഫൻസ് വാഹനങ്ങളും രക്ഷാ ദൗത്യസംഘവുമായി എത്തുമ്പോള്‍ ജനക്കൂട്ടവും വാഹനപ്പെരുപ്പവും തടസം സൃഷ്ടിക്കുന്നു. ഇതെല്ലാം മറ്റൊരു അപകടത്തിന് കാരണമാകാറുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവണത തടയുന്നത് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സഹായിക്കും. അപകട ദൃശ്യം പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ജൂലൈ 15 മുതൽ നിലവിൽ വരുന്ന പരിഷ്കരിച്ച ഗതാഗത നിയമത്തിലാണ് നിയമലംഘകര്‍ക്കെതിരെയുള്ള നടപടി ശക്തമാക്കിയത്.