യെമനി ബാലന്റെ ചികിത്സാ ചെലവിലേക്ക് സൗദി ബാലികയുടെ ഒരു കൈ സഹായം. ഹായിൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തന്റെ പിഞ്ചു കുഞ്ഞ് ഉമർ ഫായിസ് മുഹമ്മദിന്റെ ചികിത്സാ ഫീസ് അടക്കാൻ സഹായിക്കണമെന്ന് യെമനി യുവാവ് ട്വിറ്ററിലൂടെ അഭ്യർത്ഥന നടത്തിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ട സൗദി ബാലിക മശായിൽ നാസർ അൽ റഷീദാൻ തന്റെ പോക്കറ്റ് മണിയില്‍ മിച്ചം വെച്ച് വര്‍ഷങ്ങള്‍കൊണ്ട് സ്വരൂപിച്ച തുക നേരിട്ട് കണ്ടിട്ടില്ലാത്ത, ഒരു പരിചയവുമില്ലാത്ത പിഞ്ചുകുഞ്ഞിന്റെ ചികിത്സക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു .
മകന്റെ ചികിത്സാ ഫീസ് ആയ 4,810 റിയാല്‍ നല്‍കുന്നതിന് സാധിക്കാതെ പ്രയാസപ്പെടുന്ന വിവരമാണ് യെമനി യുവാവ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഈ തുക മുഴുവന്‍ തന്റെ പോക്കറ്റ് മണിയിലെ സമ്പാദ്യത്തില്‍ നിന്ന് സംഭാവന ചെയ്യുന്നതിന് പന്ത്രണ്ടുകാരി മാതാപിതാക്കളെ സമ്മതിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ക്കൊപ്പം ആശുപത്രിയിലെത്തി യെമനി കുഞ്ഞിന്റെ ചികിത്സാ ബില്‍ മശാഇല്‍ അടച്ചു.
Advertisement