ഖത്തറില്‍ പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ആറുമാസം കൂടുന്പോള്‍ സാങ്കേതിക പരിശോധന നടത്തണമെന്ന ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു. പരിശോധന ഫീസ് സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന്‍റെ ഭാഗമായാൡണ് നടപടി.
പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ആറു മാസത്തില്‍ ഒരിക്കലും, 25 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ മൂന്നു മാസം കൂടുന്പോഴും സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കണമെന്നായിരുന്നു ഖത്തറിലെ നിയമം. നിലവില്‍ സാങ്കേതിക പരിശോധയ്ക്ക് അഞ്ഞൂറു റിയാലാണ് ഈടാക്കുന്നത്. പഴക്കം ചെന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ വര്‍ഷം രണ്ടായിരം റിയാല്‍ വരെ പരിശോധനാ ഫീസായി നല്‍കേണ്ട സാഹചര്യമുണ്ട്. ഇത് കണക്കിലെടുത്ത് കൂടുതല്‍ തവണ പരിശോധന നടത്തേണ്ട വാഹനങ്ങള്‍ക്ക് ഫീസ് കുറയ്ക്കുന്ന കാര്യം പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുന്നത് വരെ വാഹനങ്ങളുടെ പരിശോധന മരവിപ്പിക്കാനാണ് നിര്‍ദേശം.
15വർഷത്തിനു മുകളിൽ പഴക്കമുള്ള വാഹനങ്ങൾക്ക് രണ്ടു തരത്തിൽ ഇൻഷുറൻസ് തുക അടയ്ക്കാനാകുമെന്ന് ഇത് സംബന്ധിച്ച് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഓരോ തവണ പരിശോധന നടത്തുന്ന കാലാവധിക്കു മാത്രമായും ഒരു വര്‍ഷത്തേക്ക് മുഴുവനായും ഇന്‍ഷുറന്‍സ് തുക അടയ്ക്കാം. ഒരു വര്‍ഷത്തേക്കുള്ള ഇന്‍ഷുറന്‍സ് തുക ഒരുമിച്ച് അടച്ചാലും നിശ്ചിത ഇടവേളകളില്‍ സാങ്കേതിക പരിശോധനകള്‍ നടത്തണം.