ഗൾഫ് രാജ്യങ്ങളിലെ ബാങ്കിങ് സംവിധാനത്തിന്റെ നെറ്റ് വര്‍ക്ക് രേഖകള്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സി (എന്‍എസ്എ) ചോര്‍ത്തി. ഷാഡോ ബ്രോക്കേഴ്‌സ് എന്ന വെബ്‌സൈറ്റാണ് ഇക്കാര്യം പുറത്തുവിട്ടത്. രാജ്യാന്തര ബാങ്കിങ് സംവിധാനമായ സ്വിഫ്റ്റ് ബാങ്കിങ് ശൃംഖലയിൽ നുഴഞ്ഞ കയറിയാണ് രേഖകൾ ചോർത്തിയത്.
എന്‍എസ്എ ഹാക്കർമാരാണ് വിവിധ രാജ്യങ്ങളിലെ ബാങ്കിങ് നെറ്റ്‌വർക്കുകളിൽ കയറി ഡേറ്റകൾ ഹാക്ക് ചെയ്യുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച രേഖകൾ ‘ഷാഡോ ബ്രോക്കേഴ്സ്’ പുറത്തുവിട്ടത്. സ്വിഫ്റ്റ് ബാങ്കിങ് ശൃംഖല ഹാക്ക് ചെയ്ത് അമേരിക്കൻ ഏജൻസിയുടെ ഹാക്കർമാർ സ്ഥിരമായി ബാങ്കുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നുണ്ട്.
വിവിധ രാജ്യങ്ങളുടെ രാജ്യാന്തര തലത്തിലുള്ള പണമിടപാടുകളെ നിയന്ത്രിക്കാന്‍ അമേരിക്കയെ സഹായിക്കുമെന്ന് ഇത്തരം ഹാക്കിങ്ങുകളാണ്. കുവൈത്ത്, യുഎഇ, ബഹ്റൈൻ, ജോർദാൻ, യമൻ, ഖത്തർ തുടങ്ങി രാജ്യങ്ങളിലെ ബാങ്കുകളുടെ ഡേറ്റകളാണ് എന്‍എസ്എ ചോർത്തുന്നത്. എന്നാൽ തങ്ങളുടെ നെറ്റ്‌വർക്കിൽ ആരും നുഴഞ്ഞു കയറ്റം നടത്തിയിട്ടില്ലെന്ന് ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വിഫ്റ്റ് അധികൃതര്‍ അറിയിച്ചു.