E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഭീമമായ നഷ്ടപരിഹാര തുക നല്‍കാനാകാതെ മലയാളി യുവാവ് ഒരു വര്‍ഷത്തിലേറെയായി ജിദ്ദയിലെ ജയിലിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mujeeb
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വാഹനാപകടത്തിലെ ഭീമമായ നഷ്ടപരിഹാര തുക നല്‍കാനാകാതെ മലയാളി  യുവാവ് ഒരു വര്‍ഷത്തിലേറെയായി ജിദ്ദ  ജയിലിൽ. കോഴിക്കോട് മുക്കം കാരമൂല സ്വദേശി  മുജീബ് റഹ്മാനാണ് സ്വപ്നം കാണാൻ പോലും കഴിയാത്തത്ര തുക നഷ്ടപരിഹാരം നൽകാൻ കഴിയാതെ തടവറയിൽ കഴിയുന്നത്. 1.9 കോടി രൂപ(10,85,000 റിയാല്ഡ)യാണ്  മുജീബ് നഷ്ടപരിഹാരമായി നല്‍കേണ്ടത്. 
2016 ഫെബ്രുവരി ഒന്നിന് ജിദ്ദയിലെ ഖാലിദിബിനു വലീദ് സ്ട്രീറ്റിലായിരുന്നു അപകടം. മുജീബ്  ഓടിച്ചിരുന്ന  കാര്‍ സൗദിയിലെ രാജകുടുംബാംഗത്തിന്റെ ആഡംബര കാറായ ആസ്റ്റണ്‍ മാര്‍ട്ടിനില്‍ ഇടിച്ചതാണ് മുജീബിന്റെ ജീവിത സങ്കല്‍പങ്ങളെ തകര്‍ത്തത്. സ്‌പോണ്‍സറുടെ കീഴില്‍ സ്വന്തമായി ചെറിയ ബിസിനസ് കണ്ടെത്തി ഉപജീവനം നടത്തി വരികയായിരുന്നു ഇദ്ദേഹം. പോലീസ് റിപ്പോര്‍ട്ട് പൂര്‍ണമായും മുജീബിന് പ്രതികൂലമായി വന്നതോടെ രാജകുമാരന്റെ കാറിനുണ്ടായ കേടുപാടുകള്‍ക്ക് നഷ്ടപരിഹാരമായി 10,85,000 റിയാല്‍ നല്‍കണമെന്നായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ നിര്‍ദേശം. മുജീബിന്റെ വാഹനത്തിനാകട്ടെ ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നതുമില്ല. ഇതുമൂലം നഷ്ടപരിഹാര തുക മുഴുവന്‍ മുജീബിന് കണ്ടെത്തേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്. 

ഭീമമായ നഷ്ടപരിഹാര തുക കണ്ടെത്താനാവാതെ  മുജീബിന്റെ കുടുംബം വലയുകയാണ്. ജിദ്ദയിലുള്ള സഹോദരന്‍ മുഹ്‌സിന്‍ ഇതിനകം പോലീസ് സ്റ്റേഷനുകളിലും കോടതികളിലുമൊക്കെയായി പല തവണ കയറിയിറങ്ങിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. കോടതിയില്‍ കേസ് ഇതുവരെ എത്തിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതെന്ന് മുഹ്‌സിന്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് കമ്പനിയുമായോ, കാറിന്റെ ഉടമയായ രാജകുമാരനുമായോ സംസാരിച്ചാല്‍ ഒരു പക്ഷേ തുകയില്‍ ഇളവു ലഭിച്ചേക്കാം. മുജീബിന്റെ പ്രയാസം അറിഞ്ഞ നാട്ടുകാര്‍  ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്. അതോടൊപ്പം ജിദ്ദയിലെ സുഹൃത്തുക്കളും സാമൂഹിക, രാഷ്ട്രീയ സംഘടനാ നേതാക്കളും ചേര്‍ന്ന് ജിദ്ദയിലും കമ്മിറ്റി രൂപീകരിച്ച് കഴിയുന്ന സഹായം നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കോണ്‍സുലേറ്റിന്റെ ഭാഗത്തുനിന്നുള്ള സഹായം കൂടിയാവുമ്പോള്‍ ഒരു പക്ഷേ ഭീമമായ തുകയില്‍ ഇളവ് ലഭിച്ചേക്കാം. ഇതല്ലെങ്കില്‍ ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞ് നഷ്ടപരിഹാരം നല്‍കാന്‍ ശേഷിയില്ലാത്തയാളാണെന്ന് കോടതിക്ക് ബോധ്യപ്പെട്ട് വെറുതെ വിടുന്ന സാഹചര്യമുണ്ടാവണം. പക്ഷെ അതിന് വര്‍ഷങ്ങളെടുക്കും. ഈ സാഹചര്യത്തില്‍ സുമനസ്സുകളുടെ സഹായമാണ് ഈ കുടുംബത്തിന് ആവശ്യം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :