നൂർ ദുബായ് പദ്ധതിയിലൂടെ തൊഴിലാളികൾക്ക് സൗജന്യ നേത്ര പരിശോധ. ലോകത്തുള്ള ദുർബല വിഭാഗങ്ങൾക്ക് നേത്രചികിത്സാ നൽകാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച പദ്ധതി വഴിയുടെ രണ്ടാം ഘട്ടത്തിൽ ദുബായിലുള്ള 124 തൊഴിലാളികൾക്കാണ് നേത്രപരിശോധന സാധിച്ചത്. വൈദ്യപരിശോധനയ്ക്കുള്ള ഉപകരണങ്ങൾ സജ്ജീകരിച്ച വാഹനം കമ്പനികളുടെ ലേബർ ക്യാമ്പിൽ എത്തിയാണ് തൊഴിലാളികൾക്ക് വൈദ്യ പരിശോധന ലഭ്യമാക്കിയത്.
ചൂടിന് കടുപ്പം കൂടുന്നതിനാൽ തൊഴിലാളികൾക്കുണ്ടാക്കുന്ന നേത്രാരോഗ്യപ്രശ്നങ്ങൾക്കുള്ള പരിഹാരവും അധികൃതർ നിർദേശിച്ചു. കണ്ണിന്റെ കാഴ്‌ച സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പരിശോധയ്ക്ക് ശേഷം തൊഴിലാളികൾക്ക് നിർദേശം നൽകി. 'നൂർ ദുബായ് ' ( ദുബായ് വെളിച്ചം ) വഴിയുള്ള സേവനം നന്മയുടെ വർഷമായി പ്രഖ്യാപിച്ച ഈ വര്ഷം ഊർജിതമാക്കുകയാണെന്ന് നൂർ ദുബായ് പദ്ധതിയുടെ മീഡിയ വകുപ്പ് തലവൻ അഹ്മദ് അൽഹമ്മാദി അറിയിച്ചു.
ഘട്ടം ഘട്ടമായാണ് തൊഴിലാളികൾക്ക് നേത്ര പരിശോധ നടത്തുന്നത്. മാസത്തിന്റെ മധ്യത്തിൽ നടത്തുന്ന ഒരു ക്യാമ്പിൽ 150 തൊഴിലാളികളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. തൊഴിലാളികളിൽ കൂടുതലായും നേത്ര സംരക്ഷണം സംബനധിച്ച് ബോധാവാന്മാരല്ലെന്ന് അഹ്മദ് സൂചിപ്പിച്ചു. 240 തൊഴിലാളികളിൽ പരിശോധ പൂർത്തിയാക്കിയപ്പോൾ 74 പേർക്ക് കണ്ണട വേണ്ടിവന്നതായി വ്യക്തമായി. ചിലർക്ക് കാഴ്‌ച നിലനിർത്താൻ തുടർ ചികിത്സയും ആവശ്യമായിട്ടുണ്ട്.
കഠിന ചൂടിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ കണ്ണിൽ മണ്ണും പൊടിയും പുരളുന്നതോടെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. വിവിധ രാജ്യക്കാരായ തൊഴിലാളികൾക്ക് നേത്ര സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതിയാണ് നൂർ ദുബായ് ലേബർ ക്യാമ്പുകളിൽ സംഘടിപ്പിക്കുന്നതെന്ന് അൽ ഹമ്മാദി പറഞ്ഞു. നേത്രരോഗം ബാധിച്ചവർക്ക് ലഭ്യമാക്കുന്ന ' നൂർ ദുബായ് ' സാമൂഹിക സേവന സ്ഥാപനമായി 2010 ലാണ് നിലവിൽ വന്നത്.
Advertisement