ഒമാനില്‍ ഹ്രസ്വകാല തൊഴില്‍ കരാറുകളില്‍ തൊഴിലാളികളെ ജോലിക്ക് എടുക്കുന്നത് അനുവദിക്കാന്‍ നീക്കം. എണ്ണയിതര സന്പദ് വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കാന്‍ ലക്ഷ്യമിട്ട് സ്ഥാപിച്ച തര്‍ഹീദ് വകുപ്പാണ് ഈ നിര്‍ദേശം മൂന്നോട്ട് വച്ചത്.
ഹ്രസ്വകാല തൊഴില്‍ കരാറുകള്‍ രാജ്യത്തിന്‍റെ സന്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകുമെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം. ഇതുവഴി യോഗ്യതയുള്ള സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കാനാകും. സ്വദേശികള്‍ക്ക് സ്വകാര്യമേഖലയില്‍ പാര്‍ട്ട് ടൈം ജോലിക്ക് അവസരം നല്‍കുകയാണ് തര്‍ഹീദ് നിര്‍ദേശത്തിന്‍റെ കാതലായ ഭാഗം. വിദേശതൊഴിലാളികളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ അയവ് വരുത്തണമെന്നും നിര്‍ദേശമുണ്ട്. രു തൊഴിലുടമക്ക് കീഴിൽ വിവിധ സ്ഥാപനങ്ങളുണ്ടെങ്കിൽ അയാൾക്ക് കീഴിലുള്ള തൊഴിലാളികളെ സൗകര്യപ്രദമായ രീതിയിൽ വിന്യസിക്കാൻ അനുമതി നൽകണമെന്ന നിർദേശവും പരിഗണനയിലുണ്ട്.
വിദേശികളെ സ്പെഷലൈസ്ഡ് തസ്തികകളിലേക്ക് താൽക്കാലിക കരാർ പ്രകാരം നിയമിക്കാൻ അനുവദിക്കണമെന്നതാണ് മറ്റൊരു പ്രധാന നിർദേശം.ഇതു യാഥാർഥ്യമാകുന്ന പക്ഷം പ്രോജക്ടിെൻറ ആവശ്യത്തിനനുസരിച്ച് മൂന്നു മാസം, ആറുമാസം, ഒമ്പത് മാസം തുടങ്ങിയ കാലയളവിൽ വിദേശികളെ നിയമിക്കാൻ കഴിയും. ഹ്രസ്വകാലത്തേക്ക് വേണ്ട തൊഴിലാളികളെ രണ്ടുവർഷ വിസയെടുത്ത് കൊണ്ടുവരേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കമ്പനിയുടമകളും മറ്റും ഇൗ നിർദേശത്തെ പൊതുവെ സ്വാഗതം ചെയ്തിട്ടുണ്ട്.
Advertisement