റിയാദ്: വിവാഹത്തിന് സ്ത്രീകള്‍ക്കും കാര്‍മികത്വം വഹിക്കാമെന്ന് സൗദി ഉന്നതപണ്ഡിത സഭാംഗം ഷെയ്ഖ് അബ്ദുല്ല ബിന്‍ സുലൈമാന്‍ അല്‍ മനീഅയ അഭിപ്രായപ്പെട്ടു. സൗദിയിലെ നീതി നിർവഹണ വകുപ്പാണ് വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്ന( ‘മഅ്ദൂന്‍ ശറഇ’)വരെ നിയമിക്കാറുള്ളത്. നീതി നിർവഹണ വകുപ്പ് തീരുമാനിക്കുകയാണെങ്കില്‍ ഈ ജോലിക്ക് സ്ത്രീകളെ നിയമിക്കുന്നതിന് ഇസ്ലാമിക ശരീഅത്തനുസരിച്ച് വിലക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവാഹം കോടതി മുമ്പാകെ സ്ഥിരീകരിക്കുക എന്നതാണ് കാര്‍മികത്വം വഹിക്കുന്നവരുടെ ജോലി. ഈ ജോലിക്ക് സ്ത്രീകളും അര്‍ഹരാണ്.
ഇസ്ലാമിക ശരീഅത്തില്‍ ബിരുദമുണ്ടായിരിക്കുക എന്നതാണ് സൗദി നീതി നിർവഹണ വകുപ്പ് ഈ തസ്തികയിലെ നിയമനത്തിന് വച്ച മാനദണ്ഡമെന്നും ഈ നിബന്ധന പൂര്‍ത്തീകരിച്ച സ്ത്രീകളെയും തസ്തികയില്‍ നിയമിക്കാവുന്നതാണെന്നും ഷെയ്ഖ് അബ്ദുല്ല ബിന്‍ സുലൈമാന്‍ അല്‍മനീയ പറഞ്ഞു. ശരീഅത്ത് ബിരുദക്കാരുടെ അഭാവത്തില്‍ സെക്കൻഡറി വിദ്യാഭ്യാസമുള്ളവരെയും നിയമിക്കാമെന്ന് ഇളവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉന്നത പണ്ഡിതസഭ രൂപീകരിച്ച മുതല്‍ അംഗമാണ് ഷെയ്ഖ് അല്‍മനീയ.