റിയാദ്: സൗദി സിലബസുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നത് ഒരാഴ്ച വൈകിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സല്‍മാന്‍ രാജാവിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സെപ്റ്റംബര്‍ 10ന് ആരംഭിക്കാനിരുന്ന അധ്യായന വര്‍ഷം 17ലേക്ക് മാറ്റിയത്.
ഇതനുസരിച്ച് ബലി പെരുന്നാള്‍ കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷമാണ് സൗദിയിലെ പ്രാഥമിക തലം മുതല്‍ സര്‍വകലാശാല വരെയുള്ള കലാലയങ്ങളില്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുക. എന്നാല്‍ ഈ മാറ്റം അധ്യാപകര്‍ക്കും ജീവനക്കാർക്കും ബാധകമല്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു . അധ്യാപകർ ഉള്‍പ്പെടെയുള്ള ജോലിക്കാര്‍ സെപ്റ്റംബര്‍ പത്തിന് ഹാജരാവണമെന്ന് മന്ത്രാലയ വക്താവ് മുബാറക് അല്‍ഉസൈമി അറിയിച്ചു