ക്രൂഡോയിൽ ഉൽപാദന നിയന്ത്രണം സംബന്ധിച്ച് ഒപെക്, ഒപെക് ഇതര രാഷ്ട്രങ്ങൾ തമ്മിലുണ്ടാക്കിയ ധാരണ തുടരാൻ ഒമാൻ തയാറാണെന്ന് എണ്ണ, പ്രകൃതിവാതക മന്ത്രാലയം. എണ്ണവില ഉയർത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുമെന്ന് അണ്ടർസെക്രട്ടറി സാലിം ബിൻ നാസർ അൽ ഔഫി പറഞ്ഞു.
പത്ത് ലക്ഷത്തിലധികമായിരുന്ന ഒമാന്‍റെ പ്രതിദിന ഉൽപാദനം. ധാരണപ്രകാരം 9.70 ലക്ഷം ബാരലായിട്ടാണ് കുറച്ചത്. ഒപെക് തീരുമാന പ്രകാരം ജൂൺ വരെയാണ് നിയന്ത്രണം. എന്നാല്‍ വര്‍ഷം മുഴുവന്‍ ഉല്‍പാദന നിയന്ത്രണത്തിന് മറ്റു രാജ്യങ്ങള്‍ തയ്യാറായാല്‍ അതിനെ ഒമാനും പിന്തുണയ്ക്കുമെന്ന് അണ്ടർസെക്രട്ടറി പറഞ്ഞു. വിതരണവും ആവശ്യവും തമ്മിലുള്ള സന്തുലനാവസ്ഥ നിയന്ത്രിക്കാൻ ഉൽപാദന നിയന്ത്രണം അനിവാര്യമാണ്. ഇതുസംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാക്കുകയും അത് എല്ലാ രാജ്യങ്ങളെയും ബോധ്യപ്പെടുത്തുകയും വേണം.
കഴിഞ്ഞ വർഷം ശരാശരി 10,04,300 ബാരലായിരുന്നു പ്രതിദിന ഉൽപാദനം. ഇത് കഴിഞ്ഞ 15 വർഷക്കാലത്തെ ഏറ്റവും ഉയർന്ന എണ്ണയുൽപാദനമായിരുന്നു. ഇന്ധനവിലയിലെ നിയന്ത്രണം നീക്കിയതുവഴി സംസ്ഥാന ബജറ്റിൽനിന്ന് 25 കോടി റിയാൽ ലാഭിക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.