കൽബ കടൽത്തീര എണ്ണചോർച്ചാ പ്രശ്നം പരിഹരിച്ചു. തീരത്ത് കിലോ മീറ്ററോളം പരന്ന എണ്ണ പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരമായി നാക്കം ചെയ്യുകയായിരുന്നു.
തീരപ്രദേശത്തോട് ചേർന്ന് താമസിക്കുന്നവരെ താത്കാലികമായി മാറ്റി നിർത്തിയാണ് എണ്ണ നീക്കം ചെയ്തത്. ടാങ്കറുകൾ, കിണറുകൾ, റിഗ്ഗുകൾ എന്നിവയിൽ നിന്നാവാം എണ്ണ ചോർന്നതെന്ന് സംശയിക്കുന്നു. എൻവയോൺമെൻ്റ് ആൻഡ് പ്രൊട്ടക്ടഡ് ഏരിയാസ് അതോറിറ്റി(ഇപിഎഎ), ഷാർജ പൊലീസ്, നാഷനൽ എമർജൻസി ആൻഡ് ക്രൈസിസ്–ഡിസാസ്റ്റർ മാനേജ്മെൻ്റ് ഓതിറ്റി, കൽബ മുനിസിപ്പൽ കൗൺസിൽ, കൽബ സിറ്റി മുനിസിപാലിറ്റി, സായുധ സേന, തീരസുരക്ഷാ സേന, ആഡ്കോ പ്രതിനിധികളുടെ നേതൃത്വത്തിലുള്ള സംഘം നീക്കം ചെയ്യുന്ന പ്രവൃത്തിക്ക് നേതൃത്വം നൽകി.
സംഘം അടിയന്തരമായി യോഗം ചേർന്ന് നടപടികൾ ആസൂത്രണം ചെയ്ത ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് ഷാർജ എൻവയോൺമെൻ്റ് ആൻ് പ്രൊട്ടക്ടഡ് ഏരിയാസ് അതോറിറ്റി ചെയർപേഴ്സൻ ഹനാ സെയ്ഫ് അൽ സുവൈദി പറഞ്ഞു.