കുവൈത്തില്‍ വെള്ളത്തിന്‍റെയും വൈദ്യുതിയുടെയും ഉപഭോഗം കുറയ്ക്കുന്നതിന്‍റെ ഭാഗമായി സ്മാര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തുന്നു. ജല-വൈദ്യുതിയുടെ ഉപഭോഗം വർധിക്കുന്നതിന് അനുസരിച്ച് സബ്സിഡി ഇനത്തിൽ സർക്കാറിന് വരുന്ന അധിക ബാധ്യത ഒഴിവാക്കുകയാണ് ലക്ഷ്യം.
വെള്ളവും വൈദ്യുതിയും അമിതമായി ഉപയോഗിക്കുന്ന കെട്ടിടങ്ങളില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിച്ച് നിയന്ത്രിക്കാനാണ് പദ്ധതി. ഇതിലൂടെ അമിത ഉപഭോഗം കുറയ്ക്കുന്നതിനൊപ്പം സബ്സിഡി ഇനത്തിൽ ചെലവഴിക്കേണ്ട തുകയിൽ കുറവ് വരുത്താനും സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ജലവൈദ്യുതി
ഉപയോഗത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പങ്ക് 12.4 ശതമാനം. ഇതുവഴി വര്‍ഷത്തില്‍ 27.8 കോടി ദിനാറാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ജലവൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചും അമിത ഉപയോഗം തടയാന്‍ ശ്രമമുണ്ട്. ഒരു ഗ്യാലൻ വെള്ളത്തിന് 600 ഫിൽസിന് പകരം നാലു ദിനാറാണ് വർധിപ്പിച്ച നിരക്ക്. വൈദ്യുതി കിലോവാട്ടിന് രണ്ടു ഫിൽസിന് പകരം 25 ഫിൽസും നൽകണം.