ദുബായിലെ ഷവർമ കടകൾക്ക് ആരോഗ്യ സുരക്ഷാ നിയമങ്ങൾ കര്‍ശനമാക്കുന്നു. മുനിസിപ്പാലിറ്റിയുടെ 29 വ്യവസ്ഥകള്‍ പാലിക്കാത്ത 141 ഷവര്‍മ കടകളിലെ വില്‍പന തടഞ്ഞാണ് ശക്തമായ താക്കീത് നല്‍കിയത്.
ഇറച്ചി, പച്ചക്കറി, ഇല വര്‍ഗങ്ങള്‍ തുടങ്ങിയ വിവിധ ചേരുവകള്‍ ചേര്‍ത്താണ് ഷവര്‍മയുടെ പാചകം. ഇവ ഓരോന്നും പ്രത്യകം സൂക്ഷിക്കണമെന്നാണ് നിയമം. എന്നാല്‍ ഷവര്‍മയുടെ പാചകക്കൂട്ടുകള്‍ യഥാവിധം സൂക്ഷിക്കാന്‍ പല കടകളിലും സൌകര്യമില്ല. ഉയര്‍ന്ന താപ നിലയിലാണ് പല കടകളും ഇവ സൂക്ഷിച്ചിട്ടുള്ളത്. ഇത് ബാക്ടീരിയകള്‍ പെരുകി ആരോഗ്യ പ്രശനങ്ങള്‍ക്ക് കാരണമാകുന്നു. ഷവര്‍മ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരിക്കേണ്ട വ്യാപ്തി, ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സംവിധാനം, വിതരണം ചെയ്യേണ്ട രീതി എന്നിവ വ്യക്തമാക്കുന്ന മാര്‍ഗ നിര്‍ദേശങ്ങളാണ് നഗരസഭ നല്‍കിയിരുന്നത്.
ദുബായിലെ 573 ഷവര്‍മ സ്ഥാപനങ്ങള്‍ക്ക് പുതിയ നിയമം പാലിച്ചു പ്രവൃത്തിക്കാൻ ആറുമാസക്കാല സമയപരിധിയും നല്‍കിയിരുന്നു. എന്നാല്‍ നിയമം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ 25 ശതമാനം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നഗരസഭ തടഞ്ഞു. ശേഷിച്ച സ്ഥാപനങ്ങള്‍ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കുമെന്നും നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.