വ്യവസ്ഥിതിയോടുള്ള പ്രതിഷേധമായാണ് തനിക്ക് കിട്ടിയ അവാർഡിനെ യുവാക്കൾ ആഘോഷമാക്കിയതെന്ന് നടൻ വിനായകൻ. കഠിനാധ്വാനത്തിലൂടെ ജീവിതവിജയം നേടുന്നവർക്കായി ഈ അവാർഡ് സമർപ്പിക്കുന്നു. സാധാരണക്കാരനായി കമ്മട്ടിപ്പാടത്ത് എന്നും ഉണ്ടാകുമെന്നും വിനായകൻ കൊച്ചിയിൽ പറഞ്ഞു.
മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം തേടിയെത്തിയിട്ടും കമ്മട്ടിപ്പാടത്തെ ഗംഗയ്ക്ക് ഒരു ഭാവവ്യത്യാസമില്ല. താര ജാഡ തീണ്ടാത്ത വാക്കുകൾ. എന്തുകൊണ്ട് മാധ്യമങ്ങളിൽ നിന്ന് ഇക്കാലമത്രയും മാറി നിന്നതെന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി
തന്റെ നേട്ടം ഇത്രയധികം ആഘോഷിക്കപ്പെടുന്നതിന്റെ കാരണവും വ്യക്തം. പാട്ടും ഡാൻസും സിനിമയേക്കാളിഷ്ടം. നൃത്തസംവിധാനരംഗത്തും ഇനിയുണ്ടാകും. കാര്യമായ സിനിമകളൊന്നും കൈയ്യിലില്ല. അതിനാൽ തന്നെ സെലക്ടീവ് ആകുന്നതിനെകുറിച്ച് ആലോചനയേയില്ല. മോഹൻലാൽ അടക്കമുള്ള താരങ്ങൾ അവാർഡ് കിട്ടിയപ്പോൾ വിളിച്ച് അഭിനന്ദിച്ചതിന്റെ സന്തോഷവും വിനായകൻ മറച്ചുവച്ചില്ല