ആർഭാടവിവാഹങ്ങളുടെ കാലത്ത് വേറിട്ട മാതൃകയായി സൂര്യ കൃഷ്ണമൂർത്തി. ആർഭാടങ്ങളെല്ലാം ഒഴിവാക്കി മകളുടെ വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം. മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിയ പണം നിർധന വിദ്യാർഥികളുടെ ചികിൽസാചെലവിലേക്ക് നൽകും. വിവാഹക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
വിവാഹം നടക്കുന്നത് വീട്ടിലെ ഈ ചെറിയ പൂജാമുറിയിൽ. സ്വർണാഭരണങ്ങളില്ല, സദ്യയില്ല, മറ്റാർഭാടങ്ങളൊന്നുമില്ല. സമ്മാനങ്ങളൊന്നും കരുതാതെ വിവാഹദിവസം രാവിലെയോ വൈകിട്ടോ വീട്ടിലെത്തി വധൂവരൻമാരെ അനുഗ്രഹിക്കണം എന്നാണ് ക്ഷണക്കത്തിലെ അഭ്യർഥന.
സിവിൽ സർവീസ് ട്രയിനിങ്ങിൽ സീതയ്ക്ക് ഒപ്പമുണ്ടായിരുന്ന ബിഹാർ സ്വദേശി ചന്ദൻകുമാർ ആണ് വരൻ. വിവാഹം അനാർഭാടമായി നടത്താൻ സീതയ്ക്കും പൂർണസമ്മതം. വിവാഹചെലവിലേക്ക് കരുതിവച്ചിരുന്നതുക 20 നിർധനവിദ്യാർഥികളുടെ 4 വർഷത്തെ വിദ്യാഭ്യസ ചെലവിന് നൽകും.
ചലച്ചിത്രോൽസവങ്ങളിലെ ആർഭാട വിരുന്നുകൾക്ക് വൻതുക ചെലവഴിക്കുന്ന സർക്കാർ പുനരാലോചന നടത്തണമെന്നും സൂര്യ കൃഷ്ണമൂർത്തി ആവശ്യപ്പെടുന്നു.