'മോനേ മോഹന്‍ലാലേ, എനിക്ക് മോഹന്‍ലാലിനെ ഭയങ്കര ഇഷ്ടവാ, ഇവിടെ നൂറ് അമ്മമാരുണ്ട്, മോഹന്‍ലാല്‍ ഒന്ന് വരുവോ ഒന്ന് കാണാന്‍?, തിരുവനന്തപുരത്ത് വീട്ടില്‍ വരുമ്പോള്‍ ഒന്ന് വന്നുകാണുവോ' സുഭാദ്രമ്മയുടെ വിളി മോഹൻലാൽ കേട്ടു. കൺനിറയെ കാണാൻ അമ്മയ്ക്കു മുമ്പിൽ നിന്നുകൊടുത്തു, അമ്മയുടെ കണ്ണുനിറഞ്ഞു. തിരുവനന്തപുരം ശ്രീകാര്യം, കട്ടേല, കാരുണ്യ വിശ്രാന്തി ഭവന്‍ എന്ന കാന്‍സര്‍ റീഹാബിലിറ്റേഷന്‍ സെന്ററിലെ അമ്മൂമ്മയുടെ ഈ ആഗ്രഹം പറഞ്ഞുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
ഒടുവിൽ ചിത്രീകരണതിരക്കുകളിൽ നിന്നെല്ലാം അവധിയെടുത്താണ് മോഹൻലാൽ സുഭദ്രാമ്മയെ കാണാൻ എത്തിയത്. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് അവധിയെടുത്ത് ഞായറാഴ്ച രാവിലെ സുഹൃത്ത് സനല്‍കുമാറിനൊപ്പമാണ് എത്തിയത്. എന്നെ കാണാന്‍ വരുവോ എന്ന് ചോദിച്ചില്ലേ, എത്ര വയസ്സായി അമ്മയ്ക്ക് സുഭദ്രാമ്മയെ കണ്ടപ്പോള്‍ മോഹന്‍ലാലിന്റെ ചോദ്യം. സുഭദ്രാമ്മയ്ക്ക് ഉമ്മ നല്‍കിയാണ് മോഹന്‍ലാല്‍ മടങ്ങിയത്. എന്തായാലും ആഗ്രഹം സാധിച്ചല്ലോ എന്നും മോഹന്‍ലാല്‍.
17 വര്‍ഷമായി കാന്‍സര്‍ ബാധിതയായി കാരുണ്യവിശ്രാന്തിയില്‍ കഴിയുന്ന സുഭദ്രാമ്മയ്ക്ക് മക്കളോ കുടുംബമോ ഇല്ല. ഒരേ ഒരു വട്ടം മോഹന്‍ലാലിനെ കണ്ടാല്‍ മതിയെന്ന ആഗ്രഹമറിയിച്ച സുഭദ്രാമ്മയോട് വിശേഷങ്ങള്‍ തിരക്കുകയും ഒപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്താണ് ലാല്‍ മടങ്ങിയത്. അമ്മയുടെ ആഹ്ലാദത്തില്‍ പങ്കുചേര്‍ന്നുള്ള ചിത്രം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.