അമ്മൂ.. എന്ന് നീട്ടിയുള്ള വിളി. ലോകത്തുള്ള മലയാളികൾക്കെല്ലാം സുപരിചിതമായ ആ ചിരി, ഇടവേളയില്ലാതെയുള്ള പാട്ട്, കിളി കൂടൊരുക്കുന്നതുപോലെയുള്ള കരുതൽ, സ്നേഹം, വീടിനുള്ളിലെപ്പോഴും നിറം കൊണ്ടും സ്വരം കൊണ്ടും വിരുന്നൊരുക്കുന്ന അച്ഛൻ. അച്ഛന്റെ ഓർമയിൽ മകൾ ശ്രീലക്ഷ്മി വനിതയോട്...
അച്ഛൻ മരിച്ചിട്ട് ഒരു വർഷമായി എന്ന് എല്ലാവരും പറയുന്നു. പക്ഷേ, ഞങ്ങൾ അങ്ങനെ വിശ്വസിക്കുന്നില്ല. അച്ഛന്റെ ആത്മാവ് ഞങ്ങൾക്കൊപ്പമുണ്ട്. എനിക്ക് പത്താംക്ലാസ് പരീക്ഷ തുടങ്ങാൻ കുറച്ചുദിവസം ബാക്കിയുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. പരീക്ഷയ്ക്കു മുമ്പ് ഒരു ദിവസം അച്ഛൻ എന്നെ വിളിച്ചിരുത്തി പറഞ്ഞു;