E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

മികച്ച കോസ്റ്റ്യൂം ഡിസൈനർ തിരക്കിലാണ്, ഇനി മമ്മൂട്ടി, നിവിൻ ചിത്രങ്ങൾ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

steffy
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചിയുടെ വളർത്തുമകളാണ് സ്റ്റെഫി സേവ്യർ. ജന്മം കൊണ്ടു വയനാട്ടുകാരിയാണെങ്കിലും കർമം കൊണ്ടു കൊച്ചിക്കാരി. അതുകൊണ്ടു തന്നെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്റ്റെഫി നേടിയപ്പോൾ സന്തോഷിക്കാൻ മെട്രോ നഗരത്തിനും അവസരമുണ്ട്. ബാംഗ്ലൂരിൽ ഫാഷൻ ഡിസൈനിങ് കോഴ്സ് പൂർത്തിയാക്കിയ ശേഷം കൊച്ചിയിലേക്കാണ് സ്റ്റെഫിയെത്തിയത്. ഇവിടെ ഒരു വർഷം പരസ്യമേഖലയിൽ സജീവമായി നിൽക്കവേ സിനിമയിലേക്കുള്ള ക്ഷണമെത്തി. കുറഞ്ഞകാലം കൊണ്ടു ഏറെ ശ്രദ്ധ നേടിയ കോസ്റ്റ്യൂം ഡിസൈനറായി. ആദ്യചിത്രം ലോഡ് ലിവിങ്സ്റ്റണിലെ വസ്ത്രാലങ്കാരം ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വർഷവും വസ്ത്രാലങ്കാര പുരസ്കാരത്തിനു പരിഗണിക്കപ്പെട്ടെങ്കിലും കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമാവുകയായിയിരുന്നു. ഇക്കുറി അപ്രതീക്ഷിതമായി ലഭിച്ച പുരസ്കാരത്തിന്റെ സന്തോഷം സ്റ്റെഫി സേവ്യർ ‘കാതിലോല’യോടു പങ്കിടുന്നു

സന്തോഷം 

തീരെ പ്രതീക്ഷിക്കാതെ എത്തിയ സന്തോഷവാർത്തയാണിത്. പുരസ്കാരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്. ഈ രംഗത്തു തുടക്കക്കാരിയായിട്ടും കഴിവിന് അംഗീകാരം ലഭിച്ചതിൽ സന്തോഷം. ഇതു വളരെ വലിയ പ്രോത്സാഹനമാണ്.

ഗപ്പിയുടെ സ്വപ്നം 

വ്യത്യസ്തമായ ചിത്രമായിരുന്നു ഗപ്പി. അതിലൊരു സ്വപ്നലോകം സൃഷ്ടിച്ചെടുക്കുകയാണു ചെയ്തത്. ബീച്ച് പ്രിന്റുകളും നിറങ്ങളുമാണ് ഏറെയും ഉപയോഗിച്ചിട്ടുള്ളത്. നമ്മളിവിടെ പൊതുവെ കണ്ടു പരിചയമുള്ള നിറങ്ങളല്ല. ഫ്ലാഷി ആയിട്ടുള്ള നിറങ്ങളാണ്. മാത്രമല്ല ഓരോരുത്തർക്കും വ്യത്യസ്തമായ പാറ്റേണുകൾ ചെയ്യാനും ശ്രമിച്ചിരുന്നു. ഗപ്പിയെ സംബന്ധിച്ചിടത്തോളം കോസ്റ്റ്യൂംസ് എങ്ങനെ വേണമെന്നു സംവിധായകന് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു. എങ്കിലും അതിൽ നിന്നു കൊണ്ടു തന്നെ പരീക്ഷണം നടത്താനും എന്റേതായ അഭിരുചി കൊണ്ടുവരാനുമുള്ള സ്വാതന്ത്ര്യവും ലഭിച്ചു. നാഗർകോവിലിൽ ആയിരുന്നു ഷൂട്ടിങ്. അവിടത്തെ ആംബിയൻസ് യോജിപ്പിച്ചാണതു ചെയ്തത്. ഒപ്പം കോസ്റ്റ്യൂസും നിറങ്ങളും അതിമനോഹരമായി അവതരിപ്പിച്ചതിൽ ക്യാമറാമാനും പങ്കുണ്ട്.

ബാഗ്ലൂർ ടു കൊച്ചി ടു സിനിമ 

ബാഗ്ലൂരിൽ ഫാഷൻ ഡിസൈനിങ് കോഴ്സ് കഴിഞ്ഞതിനു ശേഷം കൊച്ചിയിലേക്കാണു വന്നത്. ഇവിടെ ഒരു വർഷം പരസ്യചിത്രങ്ങളുമായി ബന്ധപ്പെട്ടു ജോലി ചെയ്തു. ആ സമയത്താണു സിനിമയിലേക്കുള്ള അവസരം ലഭിച്ചത്. ലുക്കാ ചുപ്പിയും ലോഡ് ലിവിങ്സ്റ്റണും ഏതാണ്ട് ഒരേ സമയത്താണു വന്നത്. ലോഡ് ലിവിങ്സ്റ്റൺ വളരെ വ്യത്യസ്തമായ ചിത്രമായിരുന്നു. ഏറെ റിസർച്ചും മറ്റു ചെയ്താണു അതിന്റെ കോസ്റ്റ്യൂം ഒരുക്കിയത്. അതു വളരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ലോഡ് ലിവിങ്സ്റ്റണിന്റെ റഫറൻസിലാണു പിന്നീട് മറ്റു ചിത്രങ്ങളിലേക്കുള്ള അവസരങ്ങൾ ലഭിച്ചതും.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :