E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 21 2021 06:10 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

‘ലിച്ചിയുടെ വില കളയാന്‍ ആഗ്രഹമില്ല’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

anna-lichi.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

''അങ്കമാലി ഡയറീസിലൊരു കിടിലന്‍ ലിച്ചിയുണ്ട്. സ്ഫുടതയില്ലാതെ സംസാരിക്കുന്ന ലിച്ചി. പ്രണയിക്കുന്നവന്റെ പ്രണയങ്ങളെ പ്രണയത്തോടൊപ്പം ചേര്‍ത്തു പിടിക്കുന്ന ലിച്ചി. ജോലി ചെയ്തു വീട് വെക്കുന്ന ലിച്ചി. ഒരു ഉണ്ടപ്പക്കുടു ലിച്ചി.'' അന്ന രേഷ്മ രാജന്‍ എന്ന ആലുവക്കാരിയാണ് അങ്കമാലിക്കാരി ലിച്ചിയെ സ്‌ക്രീനില്‍ അവീസ്മരണീയമാക്കുന്നത്. അഭിമുഖത്തിനായി ഫോണില്‍ വിളിച്ചപ്പോഴും നാക്കില്‍ വന്നത് 'ലിച്ചിയല്ലേ...' എന്നു ചോദിക്കാനാണ്. സംസാരിച്ചു തുടങ്ങിയപ്പോള്‍ തനി ലിച്ചി തന്നെ. ബെല്ലും ബ്രേക്കും ഇല്ലാതെ സംസാരിക്കുന്ന മനസ്സില്‍ നിറയെ നന്മകളുള്ള ലിച്ചിയെന്ന അന്ന രേഷ്മയുടെ വര്‍ത്തമാനങ്ങളിലൂടെ....

ആലുവക്കാരി രേഷ്മ അങ്കമാലിക്കാരി ലിച്ചിയായ കഥ...

ഞാന്‍ രാജാഗിരി ഹോസ്പ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗത്തിലെ നഴ്‌സിങ് സ്റ്റാഫാണ്. ഹോസ്പ്പിറ്റലിലെ ഒന്നു രണ്ടു പരിപാടികളില്‍ അവതാരകയായിട്ടുണ്ട്. ഹോസ്പിറ്റലിന്റെ കോര്‍പ്പറേറ്റ് വീഡിയോയിലും അഭിനയിച്ചിരുന്നു. പിന്നീട് വീഡിയോ ഷൂട്ട് ചെയ്ത ടീം തന്നെ ഫോട്ടോഷൂട്ടിനു വന്നു. ഹോര്‍ഡിങ്‌സിനു വേണ്ടി കൂറെ ഫോട്ടോസ് എടുത്തു. അതില്‍ നിന്ന് തിരഞ്ഞെടുത്തവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. ഹോര്‍ഡിങിസില്‍ എന്റെ ചിത്രം വരുന്നതിനോടു വീട്ടുകാര്‍ക്കു താല്‍പര്യമില്ലായിരുന്നു.

angamali1

സ്വന്തം റിസ്‌കില്‍ ഞാന്‍ യെസ് മൂളി. അങ്ങനെ പ്രത്യക്ഷപ്പെട്ട പരസ്യ ബോര്‍ഡിലെ എന്റെ ചിരിക്കുന്ന പടം ലിജോ ചേട്ടന്‍ കണ്ടത്തോടെയാണ് ഞാന്‍ അങ്കമാലിയുടെ ഭാഗമാകുന്നത്. ഞാന്‍ ഹോസ്പ്പിറ്റലിലെ സ്റ്റാഫാണെന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് അറിയില്ലായിരുന്നു. പരസ്യ ബോര്‍ഡിലെ കുട്ടിയാരാണെന്നു കണ്ടെത്താന്‍ അവര്‍ക്കു കൂറെ അന്വേഷണങ്ങള്‍ നടത്തേണ്ടി വന്നു.

അഭിനയിക്കുന്നതിനോടു വീട്ടില്‍ അമ്മക്കും ചേട്ടനും ഒന്നും വലിയ താല്‍പര്യമില്ലായിരുന്നു. ഞാന്‍ 'നോ' പറയണേ എന്നാണ് അമ്മ പ്രാര്‍ഥിച്ചോണ്ട് ഇരുന്നത്. എന്റെ വീടിന്റെ അടുത്തൊരു അങ്കിളുണ്ട്. ബിനോ അങ്കിള്‍. എന്ത് പ്രശ്‌നം വന്നാലും ആദ്യം പറയുന്നത് അങ്കിളിനോടാണ്. ഞാന്‍ ബിനോപ്പാ എന്ന അദ്ദേഹത്തെ വിളിക്കുന്നത്. ബിനോപ്പാ എന്നെ സ്‌പ്പോര്‍ട്ട് ചെയതു. ആദ്യം ക്യാമറ ടെസ്റ്റൊക്കെ ഉണ്ടായിരുന്നു. ഭയങ്കര ടെന്‍ഷനായിരുന്നു. സെറ്റിലൊക്കെ വന്നു കഴിഞ്ഞപ്പോ വീട്ടുകാര്‍ക്കും ധൈര്യമായി.

ലിജോ ചേട്ടന്റെ സെറ്റ് വളരെ കംഫര്‍ട്ടബിളും സുരക്ഷിതവുമാണെന്ന് അവര്‍ക്കും ബോധ്യമായി. 10 എംഎല്‍ ബിറ്റോ ചേട്ടനൊക്കെ ലിജോ ചേട്ടന്റെ ബാല്യകാല സുഹൃത്താണ്. പക്ഷേ സെറ്റില്‍ സൗഹൃദം വേറെ സിനിമ വേറെ. സെറ്റില്‍ ലിജോ ചേട്ടന്‍ എല്ലാവരോടും ഒരുപോലെയാണ്. നന്നായാല്‍ നന്നായി എന്നു പറയും. കുളമാക്കിയാല്‍ നന്നായി ദേഷ്യപ്പെടുകയും ചെയ്യും.

ആ പ്രാര്‍ഥന ഫലിച്ചുട്ടോ...

ആദ്യ ഷോട്ട് ആദ്യ ടേക്കില്‍ തന്നെ ഓകെയായി. ഞാനും പെപ്പെയും പള്ളിയില്‍ മുട്ടുകുത്തി ഇരുന്ന പ്രാര്‍ഥിക്കുന്ന രംഗമാണ് ആദ്യം ഷൂട്ട് ചെയ്തത്. ആ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ സത്യത്തില്‍ ഞാനും ആന്റണിയും ദൈവമേ ഞങ്ങളുടെ അഭിനയവും സിനിമയുമൊക്കെ നന്നായി വരണേ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയായിരുന്നു. പ്രാര്‍ഥന ഫലിച്ചു. ടേക്ക് ഓകെയായി, സിനിമ ഡബിള്‍ ഓകെയായി.

angamali

തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :