മാഞ്ചസ്റ്റര്‍ ബൈ ദ് സീ എന്ന ചിത്രത്തിലെ പ്രകടനത്തിന് കേയ്സി ആഫ്ലെക് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ലാലാ ലാൻഡിലെ പ്രകടനം എമ്മ സ്റ്റോണിനെ മികച്ച നടിയാക്കി.
കേയ്സി ആഫ്ലെകിന് നോമിനേഷന്‍ ലഭിച്ച ചിത്രം മാഞ്ചസ്റ്റര്‍ ബൈ ദ സീയില്‍ , ലീ ചാന്‍ഡ്്ലര്‍ എന്ന പ്ളംബറായാണ് എത്തുന്നത്.ദുഖവും ദേഷ്യവും ഡിപ്രഷനുമാണ് ലീ.എന്താണ് ഇതിനു പിന്നില്‍ എന്ന കഥ പറയുന്നു ചിത്രം.ജീവിതത്തില്‍ മുന്‍പ് സംഭവിച്ച ദുരന്തങ്ങള്‍ ലീയെ വേട്ടയാടുന്നു. ഏകനായിരിക്കാന്‍ ആഗ്രഹിക്കുന്ന ലീയ്ക്ക് സഹോദരന്‍റെ മരണത്തെ തുടര്‍ന്ന് ടീനേജറായ മരുമകന്‍റെ ചുമതലകൂടി ഏറ്റെടുക്കേണ്ടതായി വരുന്നു.ദുരന്തങ്ങളെ ഏകനായി നേരിടേണ്ടിവരുന്ന മനുഷ്യന്‍റെ നിസഹായത നന്നായി അവതരിപ്പിച്ചിരിക്കുന്നു കേയ്സി ആഫ്ലെക്.
എമ്മ സ്റ്റോണിന് നോമിനേഷന്‍ ലഭിച്ച ചിത്രമാസ ലാലാ ലാൻഡിൽ ഹോളിവുഡില്‍ റോളുകള്‍ക്കായി കഷ്ടപ്പെടുന്ന നടിയായണ് മിയ.അതേ സാഹചര്യത്തിലുള്ള പിയാനിസ്റ്റുമായി സ്നേഹബന്ധം ഉടലെടുക്കുന്നു.രണ്ടുപേരും തങ്ങളുടെ സ്വപ്നം സഫലമാക്കാന്‍ പരിശ്രമിക്കുന്നു.ഓള്‍ഡ് സ്കൂള്‍ റൊമാന്‍സാണ് സിനിമയില്‍.