‘അച്ഛൻ ഒരുപാട് പൊലീസ് വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഞാൻ ആദ്യം ചെയ്ത പൊലീസ് വേഷം ശരിക്കും കോമഡി രൂപത്തിലാണ് ചെയ്തത്. അത് കണ്ടിട്ട് അച്ഛൻ പറഞ്ഞു, ഇനി മേലിൽ പൊലീസ് േവഷം ചെയ്യരുതെന്ന്. പൊലീസിന് കുറെ മാനറിസങ്ങളൊക്കെ ഉണ്ട്. അതെല്ലാം പാലിച്ചുകൊണ്ടുവേണം അഭിനയിക്കാൻ. പിന്നീട് പൊലീസ് കഥാപാത്രങ്ങളുമായി കുറേപ്പേർ സമീപിച്ചെങ്കിലും വേഷം സ്വീകരിക്കാൻ പേടിയായിരുന്നു.’ മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അച്ഛനെ ഓര്‍ത്തെടുക്കുകയാണ് വിക്രം.
കുറേക്കഴിഞ്ഞാണ് പൊലീസ് വേഷവുമായി സാമി വരുന്നത്. അതിൽ ഞാൻ നന്നായി ചെയ്തു. ആ സിനിമ കണ്ടപ്പോൾ അദ്ദേഹം മൂളുക മാത്രമാണ് ചെയ്തത്. പക്ഷെ ആ മൂളലിൽ അദ്ദേഹത്തിന് സംതൃപ്തി ഉണ്ടായിരുന്നു. ഇപ്പോഴിതാ സാമി 2 വരാൻ പോകുകയാണ്. അതിനെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞില്ല. അത് അദ്ദേഹത്തിന് കാണാൻ സാധിച്ചില്ലല്ലോ എന്ന വലിയ വിഷമമുണ്ടിപ്പോൾ.' വിക്രം സങ്കടത്തോടെ പറഞ്ഞുനിര്‍ത്തുന്നു. രണ്ടാഴ്ച മുന്‍പാണ് വിക്രമിന്‍റെ അച്ഛന്‍ അന്തരിച്ചത്.