ഷൂട്ടിങ്ങ് ഇടവേളകൾ ആനന്ദകരമാക്കാൻ സണ്ണിലിയോണിന്റെ സഹപ്രവർത്തകർ ചെറിയൊരു പണികൊടുത്തു. തിരക്കഥവായിച്ചിരുന്ന സണ്ണിയുടെ ദേഹത്ത് വെറുതെ ഒരു പാമ്പിനെ ഇട്ടു. ജീവനുള്ള പാമ്പല്ല. പ്ലാസ്റ്റിക്ക് പാമ്പ്. പെട്ടന്നു കിട്ടിയ പണിയിൽ സണ്ണി ദേഹത്ത് വീണ പാമ്പിനെ വലിച്ചെറിഞ്ഞ് അലറി വിളിച്ചുകൊണ്ട് ഓടി. സണ്ണി തന്നെയാണ് വീഡിയോ പങ്കുവച്ചത്.
സെലിബ്രിറ്റി മാനേജര്‍ സണ്ണി രജനിയും ബോളിവുഡ് മേയ്ക്കപ്പ് മാന്‍ തോമസ് മൗക്കയും ചേര്‍ന്നാണ് ഈ തമാശ ഒപ്പിച്ചത്. സണ്ണി തന്നെയാണ് ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ദേഹത്ത് വീണ പാമ്പിനെ വലിച്ചെറിഞ്ഞ് സണ്ണി അലറി വിളിച്ചുകൊണ്ട് ഓടുന്നതും വീഡിയോയില്‍ കാണാം.
എന്നാൽ വീഡിയോയേക്കാൾ വൈറലായത് സണ്ണിയും മാധ്യമ പ്രവര്‍ത്തക ഉപാല ബസുവും തമ്മിലുള്ള വഴക്കായിരുന്നു. ഇത് യഥാര്‍ത്ഥ പാമ്പാണോ എന്നും സണ്ണി അതിനെ വലിച്ചെറിഞ്ഞപ്പോള്‍ പാവം പാമ്പിനൊന്നും പറ്റിയിട്ടുണ്ടാകില്ലെന്നാണ് വിശ്വസിക്കുന്നതെന്നും മൃഗ സംരക്ഷണ സംഘടനയായ പെറ്റ (PETA)യോട് ഇതൊന്ന് ശ്രദ്ധിച്ചോളൂ എന്നുമായിരുന്നു ഉപാലയുടെ കമന്റ്.
ഇത് യഥാര്‍ത്ഥ പാമ്പല്ലെന്നും, തനിക്ക് മൃഗങ്ങളോടുള്ള സ്‌നേഹം ഉപാലയ്ക്ക് അറിയില്ലെന്നും തനിക്ക് പിന്തുണയുമായി വന്നവരോട് ഉപാലയ്ക്ക് വെറുപ്പാണെന്നും അതുകൊണ്ടാണ് ആവശ്യമില്ലാതെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും സണ്ണി മറുപടി നല്‍കി.