E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

ആ കഥാപാത്രം നിറത്തെയും രൂപത്തെയും അധിക്ഷേപിച്ചു എന്നു വിശ്വസിക്കുന്നവരോട് മഞ്ജുവാണിക്ക് പറയാനുള്ളത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

manjuvani-1 മഞ്ജുവാണി
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യഥാര്‍ത്ഥ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന അതിഭാവുകത്വമില്ലാത്ത കഥയും കഥാപാത്രങ്ങളുമായിരുന്നു എബ്രിഡ് ഷൈന്‍റെ ആക്ഷന്‍ ഹീറോ ബിജു എന്ന ഹിറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. ആ സിനിമയോടൊപ്പം പ്രേക്ഷകമനസ്സിലേക്ക് ഇറങ്ങിവന്ന കുറച്ച് പേരുണ്ട്. അതിലൊരാളാണ് മഞ്ജുവാണി. അഭിനേതാവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മഞ്ജു സിനിമയ്ക്ക് വേണ്ടി പാട്ടെഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്. മഞ്ജുവിന്‍റെ വിശേഷങ്ങളിലേയ്ക്ക്..

അഭിനയത്തിലേയ്ക്ക്... 

എബ്രിഡ് ഷൈനെ വനിതയില്‍ വര്‍ക്ക് ചെയ്യുന്ന കാലം മുതല്‍  പരിചയമുണ്ട്. എല്‍ എല്‍ ബി കഴിഞ്ഞ് ഒരു കോര്‍പ്പറേറ്റ് ഫേമില്‍ ജോലി ചെയ്തിരുന്നു. അന്നുതൊട്ടുള്ള സൗഹൃദമാണ്. പിന്നീട് കുറച്ച് നാള്‍ ഞാന്‍ ദുബായില്‍ ആര്‍ ജെ ആയിട്ട് വര്‍ക്ക് ചെയ്യാന്‍ പോയതോടെ കുറേക്കാലം കോണ്ടാക്റ്റ് ഉണ്ടായിരുന്നില്ല. തിരിച്ച് വരുമ്പോള്‍ 1983യുടെ വര്‍ക്കുകള്‍ തുടങ്ങിയിരുന്നു. ഷൈനിന്റെ ആദ്യത്തെ സിനിമ എന്ന സന്തോഷം തോന്നിയെങ്കിലും എന്തോ അന്നും വിളിയ്ക്കാന്‍ കഴിഞ്ഞില്ല. പിന്നെയും കുറെ നാള്‍ കഴിഞ്ഞപ്പോ ചുമ്മാ ഒന്നുവിളിച്ചപ്പോള്‍ നേരിട്ട് കാണാം എന്ന് ഷൈന്‍ പറഞ്ഞു. 

അന്ന് കുറെ നേരം സംസാരിച്ചിരുന്നു. ഇടയ്ക്ക് ഷൈന്‍ രസത്തിന് ഓരോ സീന്‍ പറയും എന്നോട് അത് ആക്റ്റ് ചെയ്ത് കാണിയ്ക്കാന്‍ പറയും. ഷൈന്‍ വീഡിയോ എടുക്കും .അതൊക്കെ നേരം പോക്കിന് ചെയ്തതാണ് എന്നേ വിചാരിച്ചുള്ളൂ. അതുകഴിഞ്ഞ് പെട്ടെന്ന് ഷൈന്‍ ക്രൂ മെമ്പേഴ്സിനോട്‌ പറയുവാണ് ആക്ഷന്‍ ഹീറോ ബിജുവിലേയ്ക്കുള്ള ആദ്യത്തെ ഫീമെയില്‍ കാസ്റ്റിംഗ് കഴിഞ്ഞെന്ന്! ഞാന്‍ ഞെട്ടിപ്പോയി. പഠിയ്ക്കുന്ന സമയത്തൊക്കെ യൂത്ത് ഫെസ്റ്റുകളില്‍ കവിതാരചനയ്ക്കും പാട്ടിനും ഒക്കെയാണ് പങ്കെടുത്തിട്ടുള്ളത്. അഭിനയം എന്നെക്കൊണ്ട് പറ്റുവോ എന്നറിയില്ല അതുകൊണ്ട് തന്നെ .വേണ്ട എന്ന് പറഞ്ഞ് ഒഴിവാകാന്‍ നോക്കി. പിന്നെ ഷൈനിന്റെ ഒറ്റ കോണ്‍ഫിഡന്‍സിന്‍റെ പുറത്താണ് അതില്‍ ഒരു ചെറിയ വേഷം ചെയ്യുന്നത്.സംഗതി സമ്മതിച്ചെങ്കിലും ഷൂട്ട്‌ അടുക്കുന്തോറും ടെന്‍ഷനായി.

മുരളീ മേനോന്‍ എന്‍റെ സുഹൃത്താണ്‌. അദ്ദേഹത്തിന്‍റെ ഒരു വര്‍ക്ഷോപ്പില്‍ പങ്കെടുത്താലോ എന്നാലോചിച്ചു. ചെറിയ റോള്‍ അല്ലേ, വര്‍ക്ക്ഷോപ്പിന്‍റെ ആവശ്യമില്ല എന്ന് മുരളി  പറഞ്ഞു. ഞാന്‍ പാട്ട് പാടുമ്പോഴും ചില ടൈപ്പ് പാടാനുള്ള ഒരു കോൺഫിഡന്‍സ് കുറവുണ്ട്. ആ ഇന്‍ഹിബിഷന്‍ മാറാന്‍ എങ്കിലും വർക്‌ഷോപ് ഹെൽപ്പ് ചെയ്താലോ എന്നു തോന്നി എന്തായാലും ചേര്‍ന്നു. അതു തീരുന്നതിനു മുൻപു തന്നെ ആക്ഷന്‍ ഹീറോ ബിജുവിന്റെ ഷൂട്ട്‌ ആരംഭിച്ചു. പക്ഷെ പങ്കെടുത്ത ആ കുറച്ച് ദിവസം കൊണ്ടു തന്നെ ഒരു ക്യാരക്റ്ററിനെ ഉള്‍ക്കൊള്ളാനും കാമറ ഫെയ്സ് ചെയ്യാനും ഒക്കെയുള്ള കോണ്‍ഫിഡന്‍സിലേയ്ക്ക് എത്തി. ആക്ഷന്‍ ഹീറോ ബിജുവിലെ എന്‍റെ ക്യാരക്റ്റര്‍ ആളുകള്‍ ഐഡന്റിഫൈ ചെയ്തുവെങ്കില്‍ അതിന്‍റെ ക്രെഡിറ്റ് എബ്രിഡ് ഷൈനും  മുരളിയ്ക്കും അവകാശപ്പെട്ടതാണ്..പിന്നെ സിങ്ക് സൗണ്ട് ആയതും  ഒരുപാട് സഹായിച്ചു.

ആ കഥാപാത്രം നിറത്തെയും രൂപത്തെയും അധിക്ഷേപിയ്ക്കുന്നു എന്ന വിമര്‍ശനം 

വിമര്‍ശനം വന്നു തുടങ്ങിയത് പല സുഹൃത്തുക്കളും പറഞ്ഞാണ് ഞാന്‍ അറിയുന്നത്. പക്ഷെ അങ്ങനെ ഒരു ആങ്കിളില്‍ എനിക്കു തോന്നിയിട്ടില്ല. ഞാന്‍ പെഴ്സനലി ഒരാളെ വ്യക്തിഹത്യ ചെയ്യുന്ന ഒരാളല്ല. അതറിയാവുന്നവര്‍ അന്നു ചോദിച്ചു ആ സീനിലുള്ളത് എങ്ങനെയാണ് ഞാന്‍ വിത്ത്‌സ്റ്റാന്റ് ചെയ്തത് എന്ന്. പക്ഷെ ഞാന്‍ അവിടെ,ആ സീനില്‍  നില്‍ക്കുമ്പോള്‍ മഞ്ജുവാണിയല്ല,ഷേര്‍ളി എന്ന കഥാപാത്രമാണ്. 

ഷേര്‍ളി പെഴ്സണല്‍ ബെനഫിറ്റിന് വേണ്ടി ഒരു പാവം മനുഷ്യനെതിരെ കള്ളപ്പരാതിയുമായി  പോലീസ് സ്റ്റേഷനില്‍ വന്നയാളാണ്. അത് സമൂഹത്തില്‍ നടക്കുന്നതാണ്, ബിജു ഫസ്റ്റ് റാങ്കില്‍ പാസായിവന്ന ഒരു എസ് ഐ ആണെന്ന് സിനിമയില്‍ തന്നെ പറയുന്നുണ്ട്. വളരെ ഷാര്‍പ്പായ ഒരു ഓഫീസര്‍. പൊതുവേ പോലീസുകാര്‍ അങ്ങനെയാണ്. എന്‍റെ അച്ഛന്‍ ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. നമ്മള്‍ കള്ളം പറയുമ്പോ അത് കൃത്യമായി മനസ്സിലാക്കും . ആ കോണ്‍ടക്സ്റ്റില്‍ ആണ് എസ് ഐ ബിജു ആ ഡയലോഗ് പറയുന്നത്.

അവള്‍ കള്ളിയാണെന്ന് മനസ്സിലായിക്കഴിഞ്ഞു. ഇതുപോലൊരു സാധനത്തെ പ്രേമിച്ചതിന് എന്ന് പറയുമ്പോള്‍ പക്ഷെ  എന്‍റെ ഫെയ്സ് വന്നതാണ് അത്രയും തെറ്റിദ്ധാരണ ഉണ്ടാക്കിയത്. പബ്ലിക് ജഡ്ജ്മെന്റിലേയ്ക്ക് പോയി സംഭവം.നമ്മള്‍ കാണാനും കേള്‍ക്കനുമാഗ്രഹിയ്ക്കുന്നതെന്തോ അതിലേയ്ക്ക് നമ്മുടെ മനസ്സെത്തും.അതാണ്‌ പ്രശ്നമായത്.

പക്ഷെ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഞാന്‍ ആ വിവാദങ്ങള്‍ ആസ്വദിച്ചു. ആക്ഷന്‍ ഹീറോയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിയ്ക്കപ്പെട്ട ഒരു വേഷം അതായിരുന്നല്ലോ.ആളുകള്‍ എന്നെപ്പറ്റി  ചിന്തിക്കുന്നു.അവര്  കറുത്തിട്ടാണെങ്കിലും,വണ്ണം ഉണ്ടെങ്കിലും സുന്ദരിയാണല്ലോ എന്നൊക്കെ കമന്റ് ഇടുന്നത് കാണുമ്പോ ഞാന്‍ സന്തോഷിക്കുവല്ലേ വേണ്ടത്? 

സ്ത്രീയെന്ന നിലയിൽ  വെല്ലുവിളികൾ?

ഏതൊരു പ്രശ്നം വരുമ്പോഴും അതിനെ ജന്ററൈസ് ചെയ്യുന്നതിനോട് എനിയ്ക്ക് യോജിപ്പില്ല.ആണുങ്ങൾക്കും  പെണ്ണുങ്ങൾക്കും തെറ്റ് പറ്റാമല്ലോ. അടുത്തിടെ നടന്ന ഊബർ പ്രശ്നം.രണ്ടുവശങ്ങളും കേട്ടിട്ടും അറിഞ്ഞിട്ടും വേണം നമ്മൾ വിമർശിക്കാനും സോഷ്യൽ മീഡിയ ക്യാമ്പെയിൻ നടത്താനും പോകാൻ. ഞാൻ ഊബർ യാത്രകൾ ചെയ്യുന്നയാളാണ്. തൊണ്ണൂറ്റിയൊൻപത് ശതമാനവും നല്ല സമീപനമായിരുന്നു ഉണ്ടായിട്ടുള്ളത്. 

പക്ഷെ വളര മോശമായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഞാനും ഭര്‍ത്താവും സൗത്ത് റെയിൽ‌വേ സ്റ്റേഷനിൽ ട്രെയിനിറങ്ങി ഊബർ ബുക്ക് ചെയ്തു. കയറിയപ്പോൾ മുതൽ തന്നെ  ഡ്രൈവർ ആകെ ഉടക്കായിരുന്നു. പെട്ടെന്ന് എത്തേണ്ട ആവശ്യമുള്ളതാണ്. തിരക്കുള്ള വഴി മാറി പോകാമെന്ന് ഞങ്ങൾ പറഞ്ഞു. പുള്ളി എന്തു ചെയ്താൽ സമ്മതിയ്ക്കില്ല. എന്റെ വണ്ടി എനിക്കിഷ്ട്ടമുള്ളത് പോലെ എന്ന മട്ടും ഭാവവും. മീറ്റിംഗ് ഉള്ളതു കൊണ്ടാ ചേട്ടാ എന്നൊക്കെ മര്യാദയ്ക്ക് പറഞ്ഞിട്ടും പുള്ളി വഴങ്ങുന്നില്ല. 

ഒടുവിൽ ഭർത്താവിനെ പാലാരിവട്ടത്ത് വിട്ടു. എനിക്ക് ഇടപ്പള്ളിയിൽ എത്തണം. ഞാൻ ഒറ്റയ്ക്ക് ആയതോടെ ധൈര്യമായല്ലോ പുള്ളിയ്ക്ക്.. മോശമായി സംസാരിക്കാനൊക്കെ തുടങ്ങി. അനാവശ്യമായ അരഗന്റ്സ് എനിക്ക് സഹിക്കാൻ പറ്റില്ല. എന്നിട്ടും വല്യ വർത്തമാനമൊന്നും വേണ്ട ചേട്ടൻ വണ്ടി വിട് എന്നു പറഞ്ഞ് ഞാൻ കണ്ട്രോൾ ചെയ്തു.

എന്റ സ്വരം മാറിയതോടെ എന്നെ ഇറക്കി വിടും എന്നായി. എന്റെ കയ്യിൽ വലിയ ബാഗ് ഉണ്ട്. അങ്ങനെ നിങ്ങളുടെ ഇഷ്ടത്തിന് പറ്റില്ലല്ലോ എന്ന് ഞാനും. പാലാരിവട്ടത്തുനിന്നു പൈപ്പ്‌ലൈൻ-ഒബ്രോൺ വഴി പെട്ടെന്ന് പോകാമെന്നാണ് ഞാൻ പറഞ്ഞത്. പരമാവധി ചുറ്റിയ്ക്കുകയാണ് പുള്ളി. വാശിയ്ക്ക് കലൂർ ചെന്ന് വീണ്ടും കറങ്ങിപ്പോകുകയാണ്. ഞാൻ ഇപ്പോൾ കാണിച്ച് തരാം എന്ന് പറയുന്നുണ്ട്. കല്യാണം കഴിഞ്ഞ സമയം ആയിരുന്നത് കൊണ്ട് ഞാൻ ഗോൾഡ് ഒക്കെ കുറെ ഇട്ടിട്ടുണ്ടായിരുന്നു. ഇയാൾ എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കു പേടി തുടങ്ങി. 

ഞാൻ പയ്യെ ബാഗ് എടുത്ത് ഡോർ തുറന്ന് പിടിച്ചു. സ്ലോ ചെയ്യുമ്പോൾ ചാടാം എന്നു തന്നെ ഉറപ്പിച്ചാണ്. പുള്ളി അന്നേരം സ്പീഡ് കൂട്ടുവാണ്  ചെയ്യുന്നത്. ഭാഗ്യത്തിന് രണ്ട് ബൈക്കുകൾ  വരുന്നുണ്ടായിരുന്നു. ഞാൻ ഡോർ തുറന്നുതന്നെ പിടിച്ചു. പണികിട്ടും എന്ന് മനസ്സിലായതോടെ പുള്ളി സ്ലോ ചെയ്തു. ഞാൻ അവടെ ചാടിയിറങ്ങി.

ഏറ്റവും തമാശ അത്രയും നേരം ഒരു സ്ത്രീ കാറിന്റെ ഡോറും തുറന്നുപിടിച്ച് പോകുന്നത് കണ്ട ഒരു മനുഷ്യൻ പോലും  എന്താണ് സംഭവം എന്ന് അന്വേഷിച്ച് വന്നില്ല എന്നതാണ്. വളരെ നിസ്സംഗമായ ഒരു ഭാവം. ഒരുവിധം ഞാൻ വീട്ടിലെത്തി കുറച്ച് കഴിഞ്ഞപ്പോള്‍  ജനമൈത്രി പോലീസ് സ്റ്റേഷനിൽ നിന്ന് കോൾ. ഞാൻ പൈസ കൊടുക്കാതെ മുങ്ങി എന്ന് പറഞ്ഞ് പുള്ളി പരാതിയുമായി ചെന്നിരിയ്ക്കുകയാണത്രെ. ഞാനത് പ്രതീക്ഷിച്ചതാണ്. ഞാന്‍ സ്റ്റേഷനിൽ ചെന്നപ്പോഴേയ്ക്കും ആള് മുങ്ങിയിരുന്നു. അപ്പോഴേയ്ക്കും പോലീസിന് കാര്യം മനസ്സിലായിരുന്നു. എനിക്കു പരാതിയുണ്ടെങ്കില്‍ പരാതിയെടുക്കാം എന്ന് അന്ന് അവര്‍ പറഞ്ഞെങ്കിലും  ഞാൻ വേണ്ട എന്ന് പറയുകയായിരുന്നു. ഇപ്പോൾ എനിക്കു തോന്നാറുണ്ട് അന്ന് അയാളെ അങ്ങനെ വെറുതെ വിടണ്ടാരുന്നു എന്ന്.

സിനിമയിലെ ദുരനുഭവങ്ങൾ

ഇപ്പൊ സിനിമയിൽ ബോൾഡ് ആയിട്ടുള്ള സ്ത്രീകൾ വരുന്നുണ്ട്. സൗഹൃദത്തിന്റെ അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. ഞാന്‍ പാടാന്‍ തുടങ്ങിയത് തൊണ്ണൂറുകളില്‍ ആയിരുന്നു. ആ കാലത്ത് പെൺകുട്ടികൾ സിനിമയില്‍ വരുന്നത് ഒരു അവസരമായിട്ട് കാണുന്ന ആളുകൾ ഉണ്ടായിരുന്നു  എന്നുള്ളത് സത്യമാണ്. വളരെ സങ്കടമേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കുറെ വർഷങ്ങൾക്ക് മുൻപാണ്. അന്ന് വളരെ പ്രശസ്തനായിരുന്ന ഒരു മ്യൂസിക് ഡയറക്ടർ വിളിച്ച് ഇതുപോലെ പാടാനുള്ള അവസരം ഓഫർ ചെയ്തു. ഒന്നല്ല രണ്ടുതവണ .രണ്ടുതവണയും വിശക്കുന്നവന്റെ മുന്നിൽ ഭക്ഷണം കൊണ്ടു വച്ചിട്ട് ഇത് നിനക്കുള്ളതല്ല എന്ന് പറയുന്ന പോലെയുള്ള അനുഭവമായിരുന്നു. 

സമയമാകുമ്പോൾ ഇത്തവണ അവസരമില്ല എന്ന തരത്തിൽ. പാടാനുള്ള കഴിവ് മാത്രമല്ല അയാൾ കൂടുതൽ എന്തോ പ്രതീക്ഷിയ്ക്കുന്നു എന്ന് മനസ്സിലായിത്തുടങ്ങി. ദൈവാനുഗ്രഹം കൊണ്ട് അത്തരം ട്രാപ്പിൽ ഒന്നും ചെന്നു പെടാതെ രക്ഷപ്പെട്ടു. മനസ് മടുത്താണ് കേരളം വിടുന്നത്. റാസ് അല്‍ ഖൈമയില്‍  ആർ ജെ ആയിട്ട് ജോലി ചെയ്ത വർഷങ്ങൾ എനിക്കേറെ വിലപ്പെട്ടതാണ്. പാടാനൊക്കെ മടിയായിത്തുടങ്ങിയിരുന്നു. ഞാൻ അവതരിപ്പിച്ചിരുന്ന പരിപാടികൾ സിനിമാഗാനങ്ങളുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. 

അവിടുത്തെ ശ്രോതാക്കള്‍ക്കു  വേണ്ടിയാണ് ഞാൻ വീണ്ടും പാട്ടിലേയ്ക്ക് തിരിച്ച് വരുന്നത്. പാടിയിട്ട് വേണം പാട്ട്  പ്ലേ ചെയ്യാൻ എന്ന രീതിയിൽ പ്രേക്ഷകരുടെ ആവശ്യം വന്നപ്പോൾ പാട്ടുപാടൽ  ഞാൻ വീണ്ടും ആസ്വദിയ്ക്കാൻ തുടങ്ങി. ദുബായിലെ ശ്രോതാക്കളോട് ഈ കാര്യത്തിൽ എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്.

പൂർണരൂപം വായിക്കുന്നതിന്