ഭാഗ്യം കൊണ്ടാണ് ഹാർവിയിൽ നിന്ന് ഐശ്വര്യയ്ക്ക് രക്ഷപെടാനായത്. പറയുന്നത് ഐശ്വര്യ റായിയുടെ മുൻ ടാലന്റ് മാനേജർ സിമോൺ ഷെഫീൽഡ്. ഹോളിവുഡ് നിർമാതാവും സ്റ്റുഡിയോ ഉടമയുമായ ഹാർവി വിൻസ്റ്റണെതിരെ ലൈംഗിക അപവാദക്കേസുമായി പ്രശ്സ്ത നടികൾ മുന്നിട്ടിറങ്ങിയ സാഹചര്യത്തിലാണ് സിമോണിന്റെ വെളിപ്പെടുത്തൽ.
കാൻ ഫിലിംഫെസ്റ്റിവെലിൽ വെച്ച് അഭിഷേക് ബച്ചനുമായും ഐശ്വര്യറായിയുമായും ഹാർവി സൗഹൃദമുണ്ടാക്കിയെടുത്തുവെന്നും ശേഷം ഐശ്വര്യയുമായി ഒറ്റയ്ക്കൊരു മീറ്റിങ് തരമാക്കാൻ മാനേജരായ തന്നെ ഹാർവി നിർബന്ധിച്ചിരുന്നുവെന്നും താൻ അതിനു തയാറാകാതെ വന്നപ്പോൾ ജോലിയിൽ നിന്നു പുറത്താക്കുമെന്ന് ഭീഷണിമുഴക്കിയെന്നും അവർ പറയുന്നു.
ആക്രമണകാരിയോയ ഒരു പന്നിയെപ്പോലെയായിരുന്നു ഹാർവിയുടെ പെരുമാറ്റമെന്നും ഐശ്വര്യയെ ഒറ്റയ്ക്കുകാണാൻ സൗകര്യം തരപ്പെടുത്താത്തിനെത്തുടർന്ന് ഹാര്‍വിയുമായുണ്ടായ വാഗ്വാദം പ്രസിദ്ധീകരിക്കാൻ പറ്റാത്തത്ര മോശമായിരുന്നുവെന്നും അയാളുടെ ശ്വാസം പോലും ഐശ്വര്യയുടെ മേൽ പതിക്കാതിരിക്കാൻ താൻ ശ്രദ്ധിച്ചിരുന്നുവെന്നും അവർ പറയുന്നു.