അപകടത്തിൽപ്പെട്ട് ചോര വാർന്ന് റോഡിൽ കിടന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് തുണയായത് നടൻ ജയസൂര്യയുടെ സമയോചിതമായ ഇടപെടൽ. കൊച്ചി ഒബ്റോൺ മാളിനു സമീപം ബംഗാളിൽ നിന്നുളള തൊഴിലാളിയായ ദാപ്പാ എന്നയാളാണ് ചോര വാർന്ന് റോഡിൽ കിടന്നത്. ഷൂട്ടിങ്ങിനായി അങ്കമാലിയിലെ ലൊക്കേഷനിലേയ്ക്ക് പോകുകയായിരുന്ന ജയസൂര്യ. ആൾക്കൂട്ടം കണ്ടപ്പോൾ അപകടമാണെന്ന സംശയത്താൽ വണ്ടി നിർത്തുകയായിരുന്നു.
അപകടത്തിൽപ്പെട്ട ആളിനെ കുറിച്ച് യാതോരു ചിന്തയുമില്ലാതെ ആളുകൾ പരസ്പരം തർക്കിക്കുകയായിരുന്നു ആ സമയം. ജയസൂര്യഅവിടെയെത്തിയപ്പോൾ ഒരു ചെറുപ്പക്കാരനും മുന്നോട്ടുവന്നു പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ ജയസൂര്യയെ സഹായിച്ചു. ജയസൂര്യയുടെ വണ്ടി തട്ടിയാണ് അപകടമെന്ന് പലരും തെറ്റിദ്ധരിച്ചു. തന്റ വണ്ടിയല്ല എന്നാല്‍ തന്റെ വണ്ടിയല്ല അപകടമുണ്ടാക്കിയതെന്ന് ജയസൂര്യ ആശുപത്രിക്കാരോട് പറഞ്ഞു. വഴിയില്‍ ഏതോ വണ്ടി ഇടിച്ചിട്ടതാണെന്നും തനിക്ക് അപകടം പറ്റിയ ആളെ പരിചയമില്ലെന്നും ജയസൂര്യ വ്യക്തമാക്കി.
ലോക്കേഷനിലേയ്ക്ക് പോകാനായി തിരിച്ചപ്പോൾ അപകടം പറ്റിയ ആൾ തന്നെ നന്ദിയോട് നോക്കിയെന്നും ജയസൂര്യ പറയുന്നു. വലിയ ഒരു കാര്യം ചെയ്തുവെന്ന തോന്നൽ തനിക്കില്ലെന്നും എപ്പോൾ വേണമെങ്കിലും നമ്മുടെ വണ്ടിയും അപകടത്തിൽപ്പെടാമെന്നും ആരെയും വഴിയിൽ ഉപേക്ഷിച്ചു പോകരുതെന്നും ജയസൂര്യ പറയുന്നു.